മലയാളത്തിന്റെ അഭിമാനമുയർത്തി അക്കിത്തത്തിന് ജ്ഞാനപീഠം
ന്യൂഡൽഹി: മലയാള സാഹിത്യത്തിന്റെയും കേരളത്തിന്റെയും അഭിമാനം വാനോളമുയർത്തി ജ്ഞാനപീഠ പുരസ്ക്കാരം വീണ്ടും മലയാളത്തിലേക്ക്. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാൽപ്പത്തി മൂന്നോളം കൃതികളുടെ രചയിതാവാണ് 93 വയസുകാരനായ അക്കിത്തം. പാലക്കാട് കുമാരനല്ലൂർ ആണ് സ്വദേശം. 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയില്‍ നിന്നുള്ള ' വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന വരികള്‍ ഏറെ പ്രസക്തമാണ്. തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികൾ.