മദ്യനയം; ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യും. പബ്ബുകൾക്ക് അനുമതി നൽകുകയാണെങ്കിൽ സർക്കാർ ഏജൻസികൾക്കായിരിക്കും മുൻഗണന. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണു സൂചന.
ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.