സച്ചിനെയെയും ഗാംഗുലിയെയും മറികടന്ന് കോഹ്ലി ; കോഹ്‌ലിക്ക് സെഞ്ചുറി
പുണെ : സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ കോഹ്ലി മറികടന്നത് രണ്ട് റെക്കോർഡുകൾ. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മുൻ ഇന്ത്യൻ ക്യപറ്റൻ സൗരവ് ഗാംഗുലിയുടെയും റെക്കോർഡുകളാണ് വിരാട് കോഹ്ലി മറികടന്നത്.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ നായകനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് സച്ചിനെ മറികടന്നത് . 16 ഇന്നിങ്സില്‍ നിന്ന് 553 റണ്‍സ് നേടിയ സച്ചിനെ 15 ഇന്നിങ്സില്‍ കോഹ്ലി മറികടന്നു . ഇതുകൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങിയതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കോലി.
ക്യാപ്റ്റനായി വിരാട് കോലിയുടെ 50-ാം ടെസ്റ്റാണിത്. ഇന്ത്യയെ 50 ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയാണ് ഇതോടെ കോലിക്ക് സ്വന്തമായത്. 2000 മുതല്‍ 2005 വരെ ഇന്ത്യയെ 49 ടെസ്റ്റുകളില്‍ നയിച്ച സൗരവ് ഗാംഗുലിയുടെ നേട്ടം കോലി മറികടന്നു. 2008 മുതല്‍ 2014 വരെ ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച എം.എസ് ധോനിയാണ് ഇനി കോലിക്കു മുന്നിലുള്ളത്.
രണ്ടാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടപ്പെട്ടത്തില്‍ 37 4 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ . സെഞ്ചുറിക്ക് തികച്ച് (120*) കോഹ്‌ലിയും അർദ്ധ സെഞ്ചുറി തികച്ച് (59*) രഹാനെയും ക്രീസില്‍ നില്‍ക്കുന്നു .