പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് മുഖത്ത് തീ കൊളുത്തിയ യുവാവിന്‍റെ ചിത്രമാണോ ഇത്…?
ഏപ്രില്‍5 2020ന് രാജ്യത്ത് ഐക്യദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
ഇതിന്‍റെ ഇടയില്‍ ചിലര്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്‍റെ അര്‍ഥം മനസിലാക്കാതെ റോഡില്‍ പന്തം പിടിച്ചു ഇറങ്ങി. സാമുഹിക അകലത്തിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു പലരും റോഡില്‍ ഇറങ്ങി കൂട്ടം കുടിയിരുന്നു. ചിലര്‍ ദീപാവലിയില്‍ പടകം പൊട്ടിക്കുന്ന പോലെ പടക്കവും പൊട്ടിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഉജ്ജൈനില്‍ മുഖത്തില്‍ നിന്ന് തീ ഊതാൻ ശ്രമിച്ച ഒരാളുടെ മുഖത്തേക്ക് തീ പടർന്നു പിടിക്കുന്ന വീഡിയോയും അതിനുശേഷം അയാളുടെ അവസ്ഥ എന്ന രീതിയിൽ ഒരു ചിത്രവും പ്രചരിക്കുകയുണ്ടായി. എന്താണ് അതിന്റെ സത്യവസ്ഥ ?
സംഭവത്തിന്‍റെ വീഡിയോ താഴെ കാണാം.
ഈ സംഭവത്തിനെ ശേഷം ഇയാളുടെ അവസ്ഥ എങ്ങനെയുണ്ട് എന്ന തരത്തില്‍ ഒരു ചിത്രം ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാന്‍റേജ് കൊണ്ട് മുഖം മുഴുവന്‍ മൂടി വെച്ച ഒരു വ്യക്തിയുടെ ഫോട്ടോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
മുഖത്തില്‍ നിന്ന് തീ ഊതാന്‍ ശ്രമിച്ച മധ്യപ്രദേശിലെ ആളുടെ അവസ്ഥ എന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്ന ചില്ല ഫെസ്ബൂക്ക് പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.
പക്ഷെ ഈ സംഭവത്തിന്‍റെ വീഡിയോയുടെ ഒപ്പം ഇയാളുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം രണ്ട് മാസം മുമ്പേ നടന്ന മറ്റേയൊരു സംഭവത്തിന്‍റെതാണ്. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജനുവരി മാസത്തില്‍ അമര്‍ ഉജാല എന്ന പ്രമുഖ ഹിന്ദി മാധ്യമ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു.
200 രൂപക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്‍റെ സുഹൃത്ത് തന്നെ ഒരു ചെറുപ്പക്കാരന്‍റെ മൂക്ക് മുറിച്ചു. രവി കുമാര്‍ എന്നാണ് പീഡിതനായ ചെരുപ്പക്കാരന്‍റെ പേര്. ഈ സംഭവം നടന്നത് ജനുവരി 12നാണ്. അതിനാല്‍ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല.