വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യക്ക്
ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്ബരയില്‍ ഇന്ത്യയ്ക്ക് ജയം (3-0). അവസാന ട്വന്‍റിയിലും ഇന്ത്യ വിജയിച്ചതോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബര ഇന്ത്യ തൂത്തുവാരി. ഇന്നലെ നടന്ന അവസാനത്തെയും മൂന്നാമത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, അഞ്ച് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഫോമിലേക്കു തിരിച്ചെത്തിയ ഋഷഭ് പന്തിന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ ഫിഫ്ടിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റില്‍ കോലിയും പന്തും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് (105) തീര്‍ത്ത് ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കുകയും ചെയ്തു. 45 പന്തില്‍ 6 ബൗണ്ടറി സഹിതം കോഹ്ലി 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 42 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം പന്ത് 65 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സെടുത്തത്. 14 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ വിന്‍ഡീസിന് കീറോൺ പൊള്ളാര്‍ഡിന്‍റെ അര്‍ധസെഞ്ച്വറിയാണ് രക്ഷയായായത്. പൊള്ളാര്‍ഡ് 45 പന്തില്‍ ഒരു ബൗണ്ടറിയും ആറു സിക്‌സും സഹിതം 58 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൂവന്‍ പവ്വലാണ് വിന്‍ഡീസ് സ്‌കോര്‍ 150-ന് അടുത്തെത്തിച്ചത്. പവല്‍ 20 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 17), ക്യാപ്റ്റന്‍ കാര്‍ലോസ്.