കടലിനയിലും ശത്രുക്കളെ മലർത്തിയടിക്കാൻ INS 'വാഗിര്‍' നാവികസേനയ്‌ക്കൊപ്പം
ദില്ലി : ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി വാഗിര്‍ നീറ്റിലിറക്കി. നൂതന അക്കൗസ്റ്റിക് അബ്സോര്‍ഷന്‍ ടെക്നിക് പോലുള്ള മികച്ച പോരാട്ടശേഷിയുള്ള മുങ്ങിക്കപ്പല്‍ വ്യാഴാഴ്ച തെക്കന്‍ മുംബൈയിലെ മസഗാവ് ഡോക്കില്‍ വെച്ചാണ് നീറ്റിലിറക്കിയത്. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ഭാര്യ വിജയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ആറ് കല്‍വാരി ക്ലാസ് അന്തര്‍വാഹിനികളുടെ ഭാഗമാണ് വാഗീര്‍. ഇന്ത്യന്‍ നാവികസേനയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായി ഫ്രഞ്ച് നാവിക പ്രതിരോധ, ഊര്‍ജ്ജ കമ്ബനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനി രൂപകല്‍പന ചെയ്തത്.
ഈ അന്തര്‍വാഹിനികള്‍ക്ക് ആന്റി സര്‍ഫേസ്, ആന്റി സബ് മറൈന്‍ യുദ്ധമുഖങ്ങള്‍, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, മൈന്‍ നിക്ഷേപിക്കല്‍, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടല്‍ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗീറിന് നല്‍കിയത്. റഷ്യയില്‍ നിന്നുള്ള അന്തര്‍വാഹിനിയായ ആദ്യത്തെ വാഗിര്‍ 1973 ഡിസംബര്‍ 3 ന് ഇന്ത്യന്‍ നാവികസേനയിലേക്ക് നിയോഗിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നല്‍കിയ സേവനത്തിന് ശേഷം 2001 ജൂണ്‍ 7 ന് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
അന്തര്‍വാഹിനിയില്‍ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളായ നൂതനമായ ശബ്ദ സ്വാംശീകരണ വിദ്യകള്‍, കുറഞ്ഞ വികിരണ ശബ്ദ നിലകള്‍,വെള്ളത്തിലൂടെ എളുപ്പത്തില്‍ ചലിക്കാന്‍ കഴിയുന്ന ആകൃതി, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശ ആയുധങ്ങള്‍ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് എന്നിവ പോലുള്ള മികച്ച പോരാട്ട സവിശേഷതകള്‍ വാഗിറിലുണ്ട്.സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് ടോര്‍പ്പിഡോകളുംട്യൂബ് ലോഞ്ച്ഡ് ആന്റി ഷിപ്പ് മിസൈലുകളും ഉപയോഗിച്ച് ജലോപരിതലത്തിലും ജലാന്തര്‍ ഭാഗത്തും ഒരുപോലെ ഏറ്റുമുട്ടാന്‍ കഴിയുമെന്ന് എംഡിഎല്‍ (മാസ്ഗാവ് ഡോക്ക് ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു നാവിക ടാസ്‌ക് ഫോഴ്‌സിന്റെ മറ്റ് ഘടകങ്ങളുമായി പരസ്പര പ്രവര്‍ത്തനക്ഷമത പ്രകടമാക്കുന്ന എല്ലാ ദൗത്യങ്ങളിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് അന്തര്‍വാഹിനി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എംഡിഎല്‍ പറഞ്ഞു.