ഐഎഫ്എഫ്കെ;ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ;ഏഴ് ചിത്രങ്ങൾ
24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 'ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. മറാത്തി ചിത്രങ്ങളായ ആനന്ദി ഗോപാൽ, മൈ ഘട്ട് : ക്രൈം നം 103/2005, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള അക്സൺ, ഗുജറാത്തി ചിത്രം ഹെല്ലാറോ, ഖാസി ചിത്രം lewduh (മാർക്കറ്റ്), ഹിന്ദി ചിത്രം രാം പ്രസാദ് കി ടെഹ്‌റുവി (THE FUNERAL) , ബംഗാളി ചിത്രം ബിനിസുതോയ് (Without Strings) എന്നിവയാണ് ചിത്രങ്ങൾ.
ആനന്ദി ഗോപാൽ
സമീർ വിദ്വാൻസ് സംവിധാനം ചെയ്ത 134 മിനുട്ട് ദൈർഘ്യമുള്ള ചിത്രം മറാത്തി ഭാഷയിലാണ്. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്റ്റർമാരിൽ ഒരാളായ ആനന്ദിബായ് ഗോപാൽറാവു ജോഷിയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ആനന്ദി ഗോപാൽ. 2019 ഇൻഡോ ജർമൻ ഫിലിം വീക്കിലും, അൻപതാമത് ഐഎഫ്എഫ്‌ഐ - ഇന്ത്യൻ പനോരമ വിഭാഗത്തിലും ചത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
കരൺ ശ്രീകാന്ത് ശർമ്മ, ഐരാവതി കർണിക് എന്നിവരുടെ തിരക്കഥയിൽ മങ്കേഷ് കുൽക്കർണി, ഷാരിഖ് പട്ടേൽ, ആകാശ് ചൗള, അരുണവ സെൻഗുപ്‌ത, ശരീൻ മന്ത്രി കെഡിയ, കിഷോർ അറോറ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
Without Strings/ Binisutoy
ദേശീയ അവാർഡ് ജേതാവ് Atanu Ghosh സംവിധാനം ചെയ്ത ചിത്രമാണ് 'ബിനിസുടോയ്' (Without Strings). 94 മിനിറ്റുള്ള ചിത്രം ബംഗാളി ഭാഷയിലാണ്. ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുകയും പിന്നീട് , ചില വിചിത്രമായ അസ്തിത്വ രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥ ബിനിസുതോയ് പറയുന്നു.
സംവിധയകൻ Atanu Ghosh തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. സന്ദീപ് അഗർവാളാണ് ചിത്രത്തിൻറെ നിർമ്മാണം. ഋഥ്വിക് ചക്രബർത്തിയും ബംഗ്ലാദേശ് നടി ജയാ അഹ്‌സാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
The Funerala/Ram Prasad Ki Tehrvi
നടിയും ഫിലിംഫെയർ അവാർഡ് ജേതാവുമായ സീമ പാഹ്വാ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് രാംപ്രസാദ് കി തെഹ്‌രവി/ THE FUNERAL. 105 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഹിന്ദി ഭാഷായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ഒരാളുടെ മരണത്തിനു ശേഷം 13 ദിവസങ്ങളിൽ നടക്കുന്ന ചടങ്ങുങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നേരത്തെ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. സീമ പഹ്വ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ജിയോ ഫിലിംസും ദൃശ്യം സ്റ്റുഡിയോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Market / Iewduh
പൗലാമി ദത്തഗുപ്റ്റയുടെ തിരക്കഥയിൽ പ്രദീപ് കുർബായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 94 മിനിട്ടാണ് ചിത്രത്തിൻറെ ദൈർഘ്യം. വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും സജീവമായ കമ്പോളങ്ങളിൽ ഒന്നായ ഇയ്‌ദ്, ആ കമ്പോളത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിത്. ചിത്രം ബുസൻ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ കിം ജിസിയോക് അവാർഡ് നേടിയിരുന്നു. ആൽബർട്ട് മൗരീ, ഡെൻവർ പര്യാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ശങ്കർ ലാൽ ഗോൺകെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
MAI GHAT: CRIME NO 103/2005
104 മിനിറ്റ് ദൈർഘ്യമുള്ള ഈ മറാത്തി സിനിമ, പോലീസ് കസ്റ്റഡിയിൽ മകന്റെ മരണശേഷം നീണ്ട നിയമപോരാട്ടത്തിൽ വിജയിക്കുകയും ചെയ്ത കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് . നടനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ അനന്ത് നാരായണ മഹാദേവനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാരാഷ്ട്രയിലെ കൃഷ്ണ നദിയുടെ തീരത്തുള്ള സ്ഥലമാണ് മായ് ഘട്ട്. ചിത്രത്തിൽ ഉഷ ജാദവ്
അവതരിപ്പിച്ച കഥാപാത്രം, പ്രഭ മായ് , മായ് ഘട്ടിൽ പോലീസ് യൂണിഫോം ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ അലക്കുന്ന ഒരു സ്ത്രീയാണ്. വളരെയധികം വൈകാരിക ഭാവത്തോടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉഷ ജാദവ് അവതരിപ്പിച്ചത്. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഷ്യ പസിഫിക് സ്ക്രീൻ അവാർഡ്സ്, ഇഫ്ഫി-ഗോവ, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ചിത്രം പ്രദർശിപ്പിച്ചു. സി പി സുരേന്ദ്രനും അനന്ത് നാരായണ മഹാദേവനും തിരക്കഥ നിർവഹിച്ചു. നികിത ഗുപ്തയാണ് ചിത്രം നിർമ്മിച്ചത്.
Hellaro
അഭിഷേക് ഷാ സംവിധാനം ചെയ്ത് സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ഹെല്ലാരോ. ആശിഷ് പട്ടേൽ, നീരവ് പട്ടേൽ, ആയുഷ് പട്ടേൽ, പ്രതീക് ഗുപ്ത, മിറ്റ് ജാനി, അഭിഷേക് ഷാ എന്നിവർ ചേർന്ന് സാർത്തി പ്രൊഡക്ഷൻസ്, ഹർഫൻമൗള ഫിലിംസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 66-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഹെല്ലാരോ നേടി. അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌ഐ) ഇന്ത്യൻ പനോരമയിലെ ഓപ്പണിംഗ് ചിത്രമായി ഇത് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. പുരുഷാധിപത്യ സമൂഹത്തെ വർഷങ്ങളോളം തടവിലാക്കൽ, അടിച്ചമർത്തൽ, അടിച്ചമർത്തൽ എന്നിവയിൽ നിന്ന് വിടുതൽ നേടുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് ഹെല്ലാരോ പറയുന്നത്.
Axone
ദില്ലിയിലെ ഒരു കൂട്ടം വടക്കുകിഴക്കൻ ജനതയുടെ ജീവിതത്തിലേക്കാണ് ആക്സോൺ നമ്മളെ കൊണ്ടുപോകുന്നത്. ഒരു കല്യാണം, ഒരു വിരുന്നു, ഒരു ഭൂവുടമ-കുടിയാൻ സംഘട്ടനം എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. വടക്ക് കിഴക്കൻ സ്ഥലങ്ങളിലെ മാംസാഹാരത്തിൽ ഒരു പ്രധാന ചേരുവയായ ആക്സോൺ, എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 97 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഹിന്ദിയിലും ഇംഗ്ലീഷിലും നിക്കോളാസ് ഖാർകോംഗോർ സംവിധാനം ചെയ്തു. ബിഎഫ്‌ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും മാമി ഫിലിം ഫെസ്റ്റിലും ചിത്രം പ്രദർശിപ്പിച്ചു. വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് നിക്കോളാസ് ഖാർകോങ്കോർ തിരക്കഥ നിർവഹിച്ചത്.