Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടരെത്തുടരെ വീഴ്ചകള്‍; ആരോഗ്യമന്ത്രിക്ക് അതൃപ്‌തി

11 June 2020 10:06 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തുടര്‍ച്ചയായ വീഴ്ചകളില്‍ അതൃപ്തിയറിച്ച്‌ ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ആറു മണിക്കൂറിനിടെയാണ് രണ്ടു യുവാക്കള്‍ തൂങ്ങിമരിച്ചത്. മദ്യാസക്തി കാരണമുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന ഇരുവരേയും നിരീക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ആശുപത്രിയിലെ അണുനിയന്ത്രണ സംവിധാനം കാര്യക്ഷമമല്ലാത്തതിനെക്കുറിച്ചും വ്യാപക വിമര്‍ശനമുണ്ട്.

ആദ്യം തൂങ്ങി മരിച്ച ആനാട് സ്വദേശിയായ ഉണ്ണി ചൊവ്വാഴ്ച ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് ആശുപത്രി വേഷത്തില്‍ ഇറങ്ങിപ്പോയിരുന്നു. നാട്ടിലെത്തി കറങ്ങിനടന്ന ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് പൊലീസിറിയച്ചത്. ഇയാളുടെ അസ്വസ്ഥതകള്‍ വ്യക്തമായിരുന്നിട്ടും ശ്രദ്ധക്കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. ആദ്യ മരണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് നിര്‍ദേശിച്ച ആരോഗ്യ മന്ത്രി രണ്ടാമത്തെ മരണമുണ്ടായതോടെ വിഷയത്തി ന്‍റെ ഗൗരവം മനസിലാക്കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ മെഡിക്കല്‍ കോളേജ് അധികൃതരെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്‌തു.

കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വീട്ടിലേക്കയച്ച്‌ മെഡിക്കല്‍ കോളജ് വിവാദത്തിലായിരുന്നു. കൊവിഡ് സ്‌ഥിരീകരിച്ച ഇയാളെ പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നു. ഇതില്‍ വീഴ്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി സമ്മതിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

രണ്ടാം തീയതി കൊവിഡ് ബാധിച്ച്‌ മരിച്ച വൈദികന്‍ ഒരു മാസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. 20 ന് ഡിസ്ചാര്‍ജ് ചെയ്ത ഇദ്ദേഹത്തെ 23 ന് പനി ബാധിച്ച്‌ ചികിത്സക്കെത്തിച്ചെങ്കിലും കാര്യമായെടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സ്രവപരിശോധന വൈകിയെന്നും പരാതിയുയര്‍ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration