Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

കോണ്‍ഗ്രസ്‌- ഗണേഷ്‌കുമാര്‍ സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍

18 January 2021 11:38 AM

കൊല്ലം: കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിന്‌ പിന്നാലെ ഗണേഷ്‌കുമാര്‍ എംഎല്‍എയും യൂത്ത്‌ കോണ്‍ഗ്രസും തുറന്ന പോരിലേക്ക്‌. ഗണേഷ്‌കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.പത്തനാപുരം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. വിഷയത്തില്‍ ബിജെപി ജില്ല നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെബി ഗണേഷ്‌കുമാര്‍ എംല്‍എയുടെ വസതിയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നയത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പൊലീസ്‌ ലാത്തി വീശിയിരുന്നു. പിന്നാലെ ചവറയില്‍ എംഎല്‍എയുടെ വാഹനത്തിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു.

കല്ലെറിഞ്ഞ 5 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലിസ്‌ സ്റ്റേഷനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ്‌ ലാത്തി വീശി.

ഗണേഷ്‌കുമാറിനെതിരെ പത്താനാപുരം കോക്കാട്ട്‌ വെള്ളിയാഴ്‌ച്ച പ്രതിഷേധിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ മര്‍ദിച്ചവരെ അറസ്റ്റ്‌ ചെയ്യണമെന്നും എംഎല്‍എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട്‌ രാവിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്‍ഷമുണ്ടായത്‌. ലാത്തിചാര്‍ജില്‍ 5 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്‌പിക്കും ബൈക്ക്‌ യാത്രക്കാരനും പരിക്കേറ്റു. തുടര്‍ന്ന്‌ പ്രവര്‍ത്തര്‍ പുനലൂര്‍- മൂവാറ്റുപുഴ പാത ഉപരോധിച്ചു.

വൈകിട്ട്‌ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്തിന്‌ സമാപത്തുവെചാചമ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വാഹനത്തിന്‌ കല്ലെറിഞ്ഞത്‌. ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ എംഎല്‍എയെ പിന്തുടര്‍ന്നിരുന്ന സംഘം കല്ലെറിഞ്ഞവരെ മര്‍ദിച്ചു. നടിയെ ആക്രമിച്ച കേസിലെ മാപ്പ്‌ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്‌ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ്‌ കോട്ടത്തലയുടെ നേതൃത്വത്തിലുള്ളവരാണ്‌ ആക്രമിച്ചതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു.

വെള്ളിയാഴ്‌ച്ച എംഎല്‍എക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെയും ഇവരെ മര്‍ദിച്ച പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയും കുന്നിക്കോട്‌ പൊലീസ്‌ കേസെടുത്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വീണ്ടും ഇതേ സംഘം പ്രതിഷേധക്കാര്‍ക്ക്‌ നേരെ കയ്യേറ്റം നടത്തിയത്‌. കേരള കോണ്‍ഗ്രസ്‌ (ബി) ജില്ല കമ്മിറ്റി ഇന്ന്‌ 11ന്‌ വൈകിട്ട്‌ കൊട്ടാരക്കര ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration