Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും; ഇളവുകള്‍ ഇങ്ങനെ

28 August 2020 09:21 AM

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച നിയന്ത്രണ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിനാണ് വലിയ തോതില്‍ ഇളവ് സര്‍ക്കാര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പൊതുഗതാഗതമാകാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ വിവിധ ഡിപ്പോകളില്‍ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളില്‍ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സര്‍വീസുണ്ട് എന്നതാണ് ശ്രദ്ധേയം.

മാളുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ വ്യാപാരശാലകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്‌, ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കും എന്ന കാര്യം പുറത്ത് വലുതായി എഴുതിവയ്ക്കണം. വാങ്ങാന്‍ വരുന്നവര്‍ നിശ്ചിതസമയത്തില്‍ കൂടുതല്‍ കടയില്‍ സമയം ചെലവഴിക്കരുത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പക്ഷേ, ഈ ഇളവുകളൊന്നും ബാധകമല്ല.

ഭക്ഷണശാലകള്‍ക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. ഓണസദ്യകള്‍ക്ക് പക്ഷേ ആള്‍ക്കൂട്ടം പാടില്ല. ഹോട്ടലുകളില്‍ മുറി അനുവദിക്കുമ്ബോള്‍ താമസക്കാര്‍ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം. ജീവനക്കാര്‍ നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ബാങ്ക്, ഇന്‍ഷൂറന്‍സ് കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഉത്രാടദിവസം, അതായത് 30-ന് ഓണക്കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്‌എച്ച്‌ വിഭാഗക്കാര്‍ക്ക് ഇനിയും വാങ്ങാം. തിരുവോണദിനത്തില്‍ റേഷന്‍ കട ഉണ്ടാകില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കച്ചവടക്കാര്‍ക്ക് ഇ- ജാഗ്രത റജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചേ കച്ചവടം നടത്താനാകൂ. കുട്ടകളെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിക്കണം. കാഷ്‍ലെസ് സംവിധാനം ഉപയോഗിച്ചാല്‍ അത്രയും നല്ലത്.

ഓണക്കാലത്ത് ബെവ്‍കോ, കണ്‍സ്യൂമെര്‍ഫെഡ് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ്. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ബാര്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റമില്ല. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കള്ളുഷാപ്പുകള്‍ക്ക് രാവിലെ 8 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.

വ്യവസ്ഥ ഇപ്പോള്‍ ഒഴിവാക്കിയിട്ടിണ്ട്. ബുക്ക് ചെയ്താല്‍ അപ്പോള്‍ത്തന്നെ മദ്യം വാങ്ങാം. ഓരോ ചില്ലറ വില്‍പ്പനശാലയിലെയും ടോക്കണുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 400-ന് പകരം ഇനി മുതല്‍ 600 ടോക്കണുകള്‍ അനുവദിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration