എയർ ഇന്ത്യ; ആരും വാങ്ങിയില്ലെങ്കിൽ അടച്ചു പൂട്ടും: കേന്ദ്രം
ന്യൂഡൽഹി : നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വിൽക്കുമെന്നു കേന്ദ്രസർക്കാർ. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവൽക്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നും കേന്ദ്രസർക്കാർ പറയുന്നു. 2018 ൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും വാങ്ങാനെത്തതിനാലാണ് ഇപ്പോൾ മുഴുവൻ ഓഹരികളും വിൽക്കാൻ ശ്രമിക്കുന്നത്. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ പറയുന്നു. .
നേരത്തെ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.