അഭിമന്യു വധം: മുഖ്യപ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് കീഴടങ്ങി
കൊച്ചി > ആലപ്പുഴ വള്ളിക്കുന്നത് 15 വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് (20) പൊലീസില്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. താന്‍ സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് സജ്ജിത്ത് പൊലീസിനോട് പറഞ്ഞു.
സജയ് ജിത്ത് ആർഎസ്‌എസ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. വള്ളിക്കുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊല്ലുകയായിരുന്നു.
വള്ളിക്കുന്നം അമൃതാ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു പുത്തന്‍ചന്ത അമ്ബിളി ഭവനം അമ്ബിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകനാണ്. അഭിമന്യുവിനെ കുത്തുന്നത് കണ്ട് ഓടിയെത്തിയ വള്ളിക്കുന്നം സ്വദേശികളായ കാശിനാഥന്‍ (16), ആദര്‍ശ് ലാല്‍ (18)എന്നിവര്‍ക്കും ഗുരുതരമായി കുത്തേറ്റിട്ടുണ്ട്.