Wednesday, April 24, 2024
 
 
⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ
News

വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ്‌ കണ്ടെടുത്തു

16 September 2020 02:03 PM

വര്‍ക്കല: വര്‍ക്കല മേല്‍വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. മേല്‍ വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷന് സമീപം ശ്രീലക്ഷ്മി യില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി ( 50 ) മകള്‍ അനന്തലക്ഷ്മി ( 26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഫന്‍സിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു ശ്രീകുമാര്‍. ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോണ്‍ട്രാക്ടറെ വിശ്വസിച്ച്‌ ചില കരാര്‍ പണികള്‍ സബ് കോണ്‍ട്രാക്‌ട് നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. സബ് കോണ്‍ട്രാക്ടറും ശ്രീകുമാറും സംയുക്തമായി വസ്തുവകകള്‍ ബാങ്കില്‍ പണയം വച്ച്‌ ലോണ്‍ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നത് എങ്ങനെയെന്നത് സംബന്ധിച്ചാണ് അന്വേഷണം.

വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായിട്ടാണ് ഒപ്പിട്ടിരിക്കുന്നത്. കോണ്‍ട്രാക്ടറെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടൂ. ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്ത് വഞ്ചിച്ചു എന്ന പരാമര്‍ശമുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതില്‍ ശ്രീകുമാറിന് കോണ്‍ട്രാക്ടറായ തിരുവനന്തപുരം സ്വദേശി നല്‍കാനുള്ള തുക നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയെന്നാണ് അറിയുന്നത്. ഇയാള്‍ പണം നല്‍കാനുണ്ടെന്ന് പല തവണ ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. പണം ആവശ്യപ്പെടുമ്ബോഴെല്ലാം കോണ്‍ട്രാക്ടര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. സബ് കോണ്‍ട്രാക്ടര്‍ നേരത്തെ കര്‍ണാടകയില്‍ കരാര്‍ പണികള്‍ ഏറ്റെടുത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പലരെയും കബളിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നതായും ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കള്‍ സൂചിപ്പിക്കുന്നു.

പണം വശ്യപ്പെടുമ്ബോള്‍ 'പോയി കേസ് കൊടുക്ക്, ഞാന്‍ ജയിലില്‍ കിടന്നോളാമെന്ന" മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് മിനി ചിലബന്ധുക്കളോട് പറഞ്ഞിരുന്നു. സബ് കോണ്‍ട്രാക്ടറുടെയും ശ്രീകുമാറിന്റെ വെട്ടൂരിലുള്ള വസതിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തിയതായി പറയുന്നുണ്ട്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കുന്നതിന് ശ്രീകുമാര്‍ പലതവണ സുഹൃത്തായ കോണ്‍ട്രാക്ടറെ ബന്ധപ്പെട്ടുവെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍ പണം തിരിച്ചടയ്ക്കുന്നതിന് ബാങ്കധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു . അതോടെ മാനസികമായി തകര്‍ന്ന ശ്രീകുമാറിനെ മകള്‍ സമാധാനിപ്പിക്കുകയും സുഹൃത്തും കോണ്‍ട്രാക്ടറുമായ മറ്റൊരാളുമായി ബാങ്കിലെത്തി വായ്പ തിരിച്ച്‌ അടയ്ക്കുന്നതിന് സാവകാശം നല്‍കണമെന്ന അപേക്ഷ നല്‍കിയിരുന്നു. ബാങ്ക് അധികൃതര്‍ ചുരുങ്ങിയ സമയത്തേക്ക് സാവകാശം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ വീണ്ടും തിരിച്ചടവിന് വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തി. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ശ്രീകുമാര്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് കരുതുന്നു.

കടത്തില്‍ മുങ്ങി നില്‍ക്കുകയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് ആഴ്ചകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. .

മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് പരിശോധനകള്‍ക്കുശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കും.

ആത്മഹത്യാക്കുറിപ്പ് പുറത്ത് വിടാതെ പൊലീസ്. ഇതിലെ ഒപ്പ് പരിശോധിക്കുന്നതിന് ബന്ധുക്കളെ കാണിക്കണമെന്ന് ആവശ്യവും പോലീസ് നിരാകരിച്ചതായും ആക്ഷേപമുണ്ട്. മരണ വീട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടിയ ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration