40 ദിവസങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍; തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
സൂപ്പര്‍ താരനിരയോ ബ്രഹ്മാണ്ഡ ബഡ്ജറ്റ് മേക്കിങ്ങോ ഇല്ലാതെ വന്ന ഒരു കുഞ്ഞ് ചിത്രം മലയാള സിനിമയില്‍ സമാനതകളില്ലാതെ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. വമ്പൻ ചിത്രങ്ങള്‍ക്കു പുറമേ മികച്ച ചെറിയ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മലയാളി പ്രേക്ഷകര്‍ മടിയില്ലാത്തവരാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഗിരീഷ് എ ഡി എന്ന പുതുമുഖ സംവിധായകന്റെ ചിത്രമായ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' സാമ്ബത്തികമായി വമ്പൻ വിജയം നേടി പ്രദര്‍ശനം തുടരുന്നു. ഒരു 40 ദിവസം കൊണ്ട് 50 കോടിയോളം രൂപയാണ് ചിത്രം ടോട്ടല്‍ കളക്ഷന്‍ നേടിയെടുത്തിരിക്കുന്നത്.
ചിത്രത്തിലെ തന്നെ നിര്‍മാതാക്കളില്‍ ഒരാളായ ഷെബിന്‍ ബേക്കര്‍ തന്റെ ഫേസ്ബുക്ക് ഇതിലൂടെയാണ് തണ്ണീര്‍മത്തന്‍ ജനങ്ങള്‍ 50 കോടി ക്ലബ്ബില്‍ കയറിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. രണ്ടു കോടിയില്‍ താഴെ മാത്രം നിര്‍മ്മാണചെലവ് വഹിച്ച ഈ ഈ ചിത്രം ഇത്ര വലിയ സാമ്ബത്തിക വിജയം നേടിയെടുക്കും എന്ന ചിത്രം ഇഷ്ടപ്പെടുന്നവര്‍ പോലും വിചാരിച്ചു കാണില്ല. കാരണം ചിത്രം വളരെ വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് സമയത്താണ് കേരളം പ്രളയക്കെടുതിയില്‍ മുങ്ങുന്നത് എന്നാല്‍ കേരളം എങ്ങനെ ദുരന്തമുഖത്തെ അതിജീവിച്ചു അതുപോലെ തന്നെയാണ് ഈ ചിത്രം അതിന്റെ പരാജയത്തില്‍ നിന്നും കരകയറിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നു ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളോടെ പ്രദര്‍ശനവിജയം തുടരുകയാണ്.
40 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറുന്ന മലയാളത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ചിത്രമെന്ന റെക്കോഡാണ് ഇതോടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. വലിയ സിനിമ പാരമ്ബര്യമോ എക്സ്പീരിയന്‍സ് ഇല്ലാത്ത അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും അണിനിരന്ന ചിത്രം ഏതു എല്‍ ഏത് ബ്രഹ്മാണ്ഡ ചിത്രങ്ങളും സ്വപ്നം കാണുന്ന വിജയം തന്നെയാണ് കരസ്ഥമാക്കിരിക്കുന്നത്. ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മാത്യു ജോസഫിനനും അനശ്വര രാജനുമൊപ്പം സംവിധായകനും ഗായകനുമായ വി നടനുമായ വിനീത് ശ്രീനിവാസനും എത്തിയതോടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച ഒരു അനുഭവം ആയി മാറുകയായിരുന്നു. മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദര്‍ശനവിജയം തുടരുന്ന ഈ ചിത്രം ഓണത്തിനും സജീവമായിത്തന്നെ തീയേറ്ററുകളില്‍ ഉണ്ടാവും എന്നാണ് സൂചനകള്‍. കൗമാരക്കാരുടെ പ്രണയവും കുസൃതികളും തമാശയും ഒക്കെ മികച്ച രീതിയില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം നവാഗതരായ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനം തന്നെയാണ് നല്‍കിയിരിക്കുന്നത്.