Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം

01 November 2019 03:36 PM

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ് 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് ശതമാനം സംവരണമുള്ളപ്പോഴുള്ള പി.എസ്.സി.യിലെ 100 പോയിന്റ് നിയമന റോസ്റ്ററിലെ 1, 34, 67 ഔട്ടോഫ് ടേണുകളാണ് 100 പോയിന്റ് നിയമന റോസ്റ്ററിലെ 1, 26, 51, 76 എന്ന ടേണുകളാക്കി ഉത്തരവായത്. അധികമായ ഒരു ശതമാനം ഏതെല്ലാം തസ്തികകളില്‍ ഏതെല്ലാം അംഗപരിമിത വിഭാഗങ്ങള്‍ക്ക് അനുവദിക്കാമെന്ന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി പരിഗണിക്കുന്നതും ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യേകമായി പുറപ്പെടുവിക്കുന്നതുമാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണമെന്നും മന്ത്രി വ്യക്തമാക്കി.

അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍, ബധിരരോ കേള്‍വിക്കുറവ് വളരെയധികമുള്ളവരോ, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി, കുഷ്ഠം ഭേദമായവര്‍, പൊക്കക്കുറവുള്ളവര്‍, ആസിഡ് ആക്രമണ ഇരകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പുറമേ ഓട്ടിസം, ബുദ്ധിപരമായ ഭിന്നശേഷിയുള്ളവര്‍, പഠനവൈകല്യമുള്ളവരും മാനസിക അസ്വസ്ഥതയുള്ളവരും, ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ എന്നീ രണ്ട് വിഭാഗങ്ങളെക്കൂടി ചേര്‍ത്താണ് അധികമായി ഒരു ശതമാനം സംവരണം അനുവദിക്കുന്നത്.

1995ലെ പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് 3 ശതമാനം സംവരണമാണ് വ്യവസ്ഥ ചെയ്തത്. ഈ നിയമ പ്രകാരം അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍, ബധിരരോ കേള്‍വിക്കുറവ് വളരെയധികമുള്ളവരോ, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗക്കാര്‍ക്ക് 1 ശതമാനം വീതം സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത് സംസ്ഥാന സര്‍വീസിലെ തസ്തികകളില്‍ സംവരണം ഉറപ്പാക്കിയും അനുയോജ്യമായ തസ്തികള്‍ കണ്ടെത്തിയും ഉത്തരവായിരുന്നു. എന്നാല്‍ 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് 2017 ഏപ്രില്‍ 19ന് നിലവില്‍ വന്ന സാഹചര്യത്തെത്തുടര്‍ന്നാണ് ആക്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുത്തത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് അടുത്ത ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമനങ്ങളിലും സംവരണമേര്‍പ്പെടുത്തുന്നത്.

ഇതോടൊപ്പം ഈയൊരു ഉത്തരവ് നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ്രേസ് മാര്‍ക്ക് സിസ്റ്റം നിര്‍ത്തലാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വരുന്നതിന് മുമ്പുള്ളതാണ് 1973ലും 1978ലും ഇറക്കിയ ഈ സര്‍ക്കാര്‍ ഉത്തരവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സിസ്റ്റം ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് നിര്‍ത്തലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration