കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും 39 പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍
തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 39 പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കും. ആറ് വിമാന കമ്പനികൾ പുതിയ സര്‍വ്വീസ് തുടങ്ങുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
ടിക്കറ്റിന്റെ വാറ്റ് നിരക്ക് കുറച്ചാല്‍ മൂന്ന് സര്‍വ്വീസുകള്‍ കൂടി തുടങ്ങുമെന്ന് ഇന്‍ഡിഗോ കമ്പനി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സര്‍വീസുകളാണ് ഉണ്ടാവുക. മൊത്തം 22 ഫ്ളൈറ്റുകള്‍. എയര്‍ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയര്‍ ഏഷ്യ- 7, വിസ്താര -1, ഗോ എയര്‍ - 22 എന്നിങ്ങനെയാണ് വിമാന സര്‍വ്വീസുകള്‍.