Tuesday, November 18, 2025
 
 
⦿ വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി ⦿ അശ്ശീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതി അറസ്റ്റിൽ ⦿ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും ⦿ ‘എന്റെ ഭൗതികദേഹം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുത്’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു ⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

04 November 2025 09:05 PM

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പെരളശ്ശേരി, മൂന്നാംപാലം ടൗൺ എന്നിവ യുടെ സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനവും അർബൻ ആർട്ടിരിയിൽ ഗ്രിഡ് പദ്ധതിയിൽപ്പെട്ട റോഡുകളുടെ മണ്ഡലതല പ്രവർത്തി ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.


പെരളശ്ശേരി ടൗണിൽ റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരികളും ഇന്റർലോക്കും ഒരുക്കിയിട്ടുണ്ട്. റോഡിന് ഇരുവശത്തും അലങ്കാരവിളക്കുകളും അനുബന്ധ സജീകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പെരളശ്ശേരിയിൽ ഏഴു ബസ് ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.


രണ്ട് ഘട്ട പ്രവൃത്തികളായാണ് മൂന്നാം പാലം ടൗൺ സൗന്ദര്യവത്ക്കരണം പൂർത്തിയാക്കിയത്. ഇതിൽ ആദ്യത്തെ പ്രവൃത്തിക്ക് 50 ലക്ഷം രൂപയുടെയും രണ്ടാമത്തെ പ്രവൃത്തിക്ക് 25 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. ഇവിടെയുളള മൂന്ന് പാലങ്ങളെയും ബന്ധിപ്പിച്ച് യാത്രക്കാർക്ക് തടസം കൂടാതെ സഞ്ചരിക്കുന്നതിന് റോഡിൻ്റെ വശത്ത് നടപ്പാതയും സുരക്ഷയുടെ ഭാഗമായി കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം മൂന്നാം പാലം ടൗണിൽ നിർമ്മിച്ചിട്ടുണ്ട്. മൂന്നാം പാലം ടൗണിൽ ചുമരുകൾ നിർമ്മിച്ച് ആധുനിക പ്രാചീന കവിത്രയങ്ങൾ, വൈവിധ്യമാർന്ന കലകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എന്നിവയും ഉൾകൊളളിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഒരു പൊതു കിണർ മോടി പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ അലങ്കാര വിളക്കുകൾ, എൽ.ഇ.ഡി സൈനേജ് ബോർഡുകൾ എന്നിവയും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.


ധർമ്മടം നിയോജകമണ്ഡലത്തിലെ അഞ്ചരക്കണ്ടി, പെരളശ്ശേരി, പിണറായി മുഴപ്പിലങ്ങാട്, ധർമ്മടം, വേങ്ങാട് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട 68 റോഡുകളുടെ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് അർബൻ ആർട്ടിരിയൽ ഗ്രിഡ് പദ്ധതി. 80 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്.


പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ അധ്യക്ഷയായി. നോർത്ത് സർക്കിൾ കോഴിക്കോട് പിബ്ല്യൂഡി റോഡ്‌സ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ.വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ, പെരളശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസഡന്റ് വി പ്രശാന്ത്, സ്ഥിരം സമിതി അംഗങ്ങളായ എൻ ബീന, കെ.കെ സുഗതൻ, എം ശൈലജ, പഞ്ചായത്ത്‌ അംഗങ്ങളായ കെ.കെ പ്രജിത്ത്, കെ.വി സീന എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration