Sunday, October 01, 2023
 
 
⦿ പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി ⦿ മഴക്കെടുതിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം:ജില്ലാ വികസന സമിതി ⦿ പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത ⦿ ബൊപ്പണ-ഭോസലെ സഖ്യത്തിന് സ്വര്‍ണം ⦿ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു ⦿ 2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി ⦿ ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി ⦿ വാദം പൊളിയുന്നു; ഹരിദാസും ബാസിതും ​സെക്രട്ടേറിയറ്റ് ​ഗേറ്റ് വരെ എത്തി മടങ്ങി ⦿ തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും- മുഖ്യമന്ത്രി ⦿ പൂമല ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു ⦿ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല, നിലവിലെ താരീഫ്‌ തുടരാൻ ഉത്തരവ് ⦿ പോഷകാഹാര മാസാചരണം സമാപിച്ചു ⦿ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ്: ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ മൃഗശാലയിൽ പ്രവേശനം സൗജന്യം ⦿ നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ് ⦿ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കേണ്ടതില്ല ⦿ അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി ⦿ യുവജനങ്ങളുടെ ശാക്തീകരണംജാഗ്രാതാ സഭ രൂപീകരിച്ചു ⦿ വചാതി കൂട്ടബലാത്സംഗം: പ്രതികളുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി, അതിജീവിതര്‍ക്ക് 10 ലക്ഷം നല്‍കണം ⦿ വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം ⦿ കൊല്ലം ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകും ⦿ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; 31 കേസുകള്‍ തീര്‍പ്പാക്കി ⦿ സഹോദരൻ പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി; താമരശ്ശേരി പൊലീസ് കേസെടുത്തു ⦿ അംഗത്വമെടുക്കാം ⦿ കംപ്യൂട്ടര്‍ കോഴ്‌സ് ⦿ വനിത സംവരണ ബിൽ നിയമമായി ⦿ ലളിതമായമലയാളം വേണം – ഭാഷാസമിതി ⦿ അതിജീവനവഴിയൊരുക്കി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ⦿ ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ ⦿ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും ⦿ കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം ⦿ കാഷ്വാലിറ്റി  മെഡിക്കൽ ഓഫീസർ ⦿ അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
News

തീരദേശ പരിപാലന പ്ലാന്‍ ഹിയറിങ്: ശിൽപ്പശാല നടത്തി

03 June 2023 03:20 PM


തീരദേശ നിയന്ത്രണ മേഖലകളിലെ (സി.ആര്.ഇ സെഡ്) കെട്ടിട നിർമാണ അപേക്ഷകളുമായി ബന്ധപെട്ട സംശയനിവാരണത്തിനായി ഉണ്യാൽ ഫിഷറീസ് സബ് സെന്ററിൽ ശിൽപ്പശാല നടത്തി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേല് ജില്ലയില് നിന്നുള്ള പൊതുജനങ്ങളുടെ പരാതികളും നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി ജൂൺ 14ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പബ്ലിക് ഹിയറിങിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.




ഭൂമിയുടെ ക്രയവിക്രയം, പട്ടയം, ഭൂമി വികസനം, ഭൂമി മുറിച്ച് പ്ലോട്ടുകളാക്കുന്നതിനും സി ആർ ഇ സെഡ് അനുമതി ആവശ്യമില്ലെന്നും കെട്ടിടം പണിയുന്നതിന് മാത്രമാണ് സി ആർ ഇ സെഡ് അനുമതി ആവശ്യമെന്നും ശിൽപ്പശാലയിൽ അധികൃതർ അറിയിച്ചു.


പ്ലാനുകളിലും മറ്റ് സ്‌കാൻ ചെയ്ത് സമർപ്പിക്കുന്ന രേഖകളിലും റജിസ്റ്റേർഡ് എൻജിനീയർമാരുടേയോ ബിൽഡിങ് സൂപ്പർവൈസർമാരുടെയോ അപേക്ഷന്റേയോ ഒപ്പില്ലാതെയോ അല്ലെങ്കിൽ സങ്കേതം വഴി ടുഡി ബാർകോഡില്ലാതെയോ വരുന്ന അപേക്ഷകൾ നിയമസാധുത ഇല്ലാത്തതിനാൽ പരിഗണിക്കില്ലെന്നും അധികൃതർ പറഞ്ഞു. പരമാവധി സി ആർ ഇ സെഡ് അപേക്ഷകൾ നഗരസഭ, പഞ്ചായത്ത് തലത്തിൽ തന്നെ തീർപ്പാക്കുന്ന തരത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.


യോഗത്തിൽ വിവിധ പൊതുപ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് ഐ.കെ.എം സങ്കേതം പ്രൊജക്ട് മാനേജർ മഹേഷ് യു ഗോപാൽ, ടൗൺ പ്ലാനിങ് ഒദ്യോഗസ്ഥർ എന്നിവർ മറുപടി നൽകി. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ടേറ്റ് എൻ.എം മെഹറലി, സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, ഹാർബർ എൻജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോവൂർ, സി ആർ സെഡ് മേഖലയിലെ വിവിധ നഗരസഭ, പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടൗൺ പ്ലാനർ ഡോ. ആർ. പ്രദീപ് നന്ദി പറഞ്ഞു.


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration