Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി, മരുന്നെടുക്കാന്‍ പോലും അനുവദിച്ചില്ല; 25 മണിക്കൂര്‍ കടുത്തമനുഷ്യാവകാശ ലംഘനം

05 November 2020 12:34 PM

തിരുവനന്തപുരം > അന്വേഷണത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയുടെ കുടുംബത്തെ തടവിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിനെതിരെ ഇഡി നടത്തുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 25 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിപ്പിച്ച് ഇഡി മടങ്ങി.

കുഞ്ഞിനെയടക്കം തടവിലാക്കിയെന്ന പരാതിയെത്തുടര്‍ന്ന് ബാലാവകാശ കമീഷന്‍ ബിനീഷിന്റെ വീടിനുമുന്നില്‍ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. ബിനീഷിന്റെ കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

കുട്ടിയെയും രണ്ട് സ്‌ത്രീകളെയും അനധികൃതമായി തടവിലാക്കിയതിന്‌ ഇഡിക്കെതിരെ പൂജപ്പുര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.

പുറത്തെ പ്രതിഷേധം കടുത്തതോടെ കുടുംബത്തെ അല്‍പസമയം ഗേറ്റ് വരെ പോകാന്‍ അനുവദിച്ചു. തങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷം രേഖകളുമായി വരികയും അതില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു. മരുന്നെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പുറത്തുനിന്ന ബാലാവകാശ കമീഷന്‍ അംഗങ്ങളോട് സംസാരിക്കാന്‍ പോലും ബിനീഷിന്റെ ഭാര്യയെ അനുവദിച്ചില്ല.

തലപോയാലും മഹസറില്‍ ഒപ്പിടില്ലെന്നും, കണ്ടെടുത്ത വസ്തുക്കള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പുറത്തുവന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വക്കീലിനെ ബന്ധപ്പെടാന്‍ പോലും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ അനുവദിച്ചില്ല. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിന് കൂടുതല്‍ പ്രശ്‌നമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നല്‍കില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ് കള്ളക്കളി നടത്തിയത്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നല്‍കാത്തതും ദുരൂഹമാണ്. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.

രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയില്‍ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും വീട്ടില്‍ തുടര്‍ന്നു. കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവര്‍ തിരികെ നല്‍കുകയും ചെയ്തു. എല്ലാവരും പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍, തെറ്റായ രേഖകളില്‍ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration