Friday, April 19, 2024
 
 
⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ
News

സിനിമാസ്വാദനത്തിന് പുതിയ തലം – സി സ്പേസ്

20 May 2022 12:05 PM

* സര്‍ക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം

* കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങും


സിനിമകള്‍ തിയേറ്ററില്‍ മാത്രമല്ല, വീടുകളില്‍ വലിയ സ്‌ക്രീനില്‍ വീട്ടുകാരൊത്ത് സിനിമ കാണുന്ന തലത്തിലേക്ക് ആസ്വാദനം മാറിയത് ഒടിടി (Over The Top) പ്ലാറ്റ് ഫോമുകളുടെ വരവോടെയാണ്. സ്വകാര്യ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഒരുപാടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒടിടി സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സി സ്പേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ഒടിടി കേരളപ്പറവി ദിനമായ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങുക.


ലോകോത്തര സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകള്‍ ആസ്വദിക്കാനുള്ള സംവിധാനമാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KSFDC) ഒരുക്കുന്ന ഈ സംരംഭം. സാധാരണ തിയേറ്റര്‍ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ സി സ്പേസ് സംവിധാനം വരുന്നത് സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല. മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാൻ മുന്‍ഗണന നല്‍കുമെന്നത് സ്വകാര്യ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ നിന്ന് സി സ്പേസിനെ വ്യത്യസ്തമാക്കും.


ചിത്രാജ്ഞലി പാക്കേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചിത്രീകരിച്ച സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും സര്‍ക്കാരിന്റെ ഒടിടിപ്ലാറ്റ് ഫോമിലേക്ക് സിനിമകള്‍ നല്‍കുന്നതിന് താല്‍പര്യം ക്ഷണിച്ച് കെ.എസ്.എഫ്.സി.സി കത്ത് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം 60 മുതൽ 70 വരെ ചലച്ചിത്രങ്ങളാണ് ചിത്രാജ്ഞലി പാക്കേജില്‍ ചിത്രീകരിക്കുന്നത്. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ കൈവശമുളള ദേശീയ, അന്തര്‍ദേശീയ, ഇന്ത്യന്‍ പനോരമ, ക്ലാസിക് ചിത്രങ്ങളുടെ പട്ടിക ശേഖരിച്ചുവരികയാണ്. നിയമ പ്രശ്നങ്ങളില്ലാത്തവ നിര്‍മാതാക്കളുടെ താല്‍പര്യം വാങ്ങിയശേഷം ഈ ചിത്രങ്ങൾ സി സ്പേസില്‍ അപ്ലോഡ് ചെയ്യും. കെ.എസ്.എഫ്.ഡി.സി വിവിധ വകുപ്പുകള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീഡിയോകളും സി സ്പേസില്‍ ഉണ്ടായിരിക്കും. അടുത്ത അഞ്ച് മാസം കൊണ്ട് ഈ ചിത്രങ്ങളെല്ലാം ശേഖരിക്കും. ചുരുങ്ങിയത് 500 ചിത്രങ്ങളുമായിട്ടായിരിക്കും സി സ്പേസ് ഒടിടി പ്രവര്‍ത്തനം ആരംഭിക്കുക.


പൊതുജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സി സ്പേസ് ഒടിടി പ്ലാറ്റ്ഫോം ഡൗണ്‍ലോഡ് ചെയ്യാം. താല്‍പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് സിനിമ കാണാം. ഒരു തവണ പണം നല്‍കിയ സിനിമ നിശ്ചിത സമയംവരെ സൗജന്യമായി കാണാം. താത്പര്യമുള്ള സിനിമ ഇഷ്ടമുള്ള സമയത്ത് പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് സി സ്പേസിന്റെ ഗുണം. പഴയകാല ചിത്രങ്ങളും സി സ്പേസിന്റെ ഭാഗമാകും. സി സ്പേസ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ 1 മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിക്ക് ശേഷമായിരിക്കും ഇവ ഒടിടിയില്‍ പ്രദർശിപ്പിക്കുക.


സിനിമക്ക് പ്രേക്ഷകര്‍ ഉള്ളിടത്തോളം സി സ്പേസ് ഒടിടിയിലെ ചിത്രങ്ങളുടെ നിര്‍മാതാവിന് നിശ്ചിത വരുമാനം ലഭിക്കും എന്നത് വലിയ പ്രത്യേകതയാണ്. സര്‍ക്കാരിന്റെ ഒടിടി പ്രാബല്യത്തില്‍ വരുന്നത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും സിനിമാ പ്രേമികളും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration