Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

നഗരത്തിൽ ഉയരുന്നു വിദ്യാഭ്യാസ ബൃഹത് സമുച്ചയം

22 September 2021 12:35 AM

വിവിധ വിദ്യാഭ്യാസ കാര്യാലയങ്ങൾ അടങ്ങിയ വിദ്യാഭ്യാസ ബൃഹത് സമുച്ചയം തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് നിനക്കാനൊരുങ്ങുന്നു. നിലവിൽ

തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് സമുച്ചയ നിർമാണം ആരംഭിക്കുന്നത്.


നിലവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനകത്ത് തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ്, ഡി എസ് എം എ എന്നീ ഓഫീസുകൾ കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സ്റ്റോറും സ്ഥിതിചെയ്യുന്നുണ്ട്.


തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അപകടാവസ്ഥയിലായതിനെ തുടർന്ന് ഇപ്പോൾ ഇത് കലട്രേറ്റിനുള്ളിലാണ് പ്രവർത്തിക്കുന്നത്. നാലുമാസം മുമ്പ് ഈ കോമ്പൗണ്ടിനകത്തുളള ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം കാറ്റിലും മഴയിലും ഇടിഞ്ഞു വീണിരുന്നു. നിലവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവും ജീർണാവസ്ഥയിലാണ്.


\"\"


മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ കെട്ടിട സമുച്ചയത്തിന് ആവശ്യമായ ഫണ്ട് സർക്കാർ വകയിരുത്തിയത്. കെട്ടിടനിർമാണത്തിന് അഞ്ചുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൃശൂർ ഈസ്റ്റ് – വെസ്റ്റ് ഉപജില്ലാ ഓഫീസുകൾ, സമഗ്ര ശിക്ഷ കേരള ജില്ലാ ഓഫീസ്, കൈറ്റ് എന്നീ ഓഫീസുകൾക്ക് സൗകര്യമുണ്ടാകും.


സെല്ലാർ ഉൾപ്പടെ വിപുലമായ പാർക്കിംഗ് സംവിധാനമുള്ള കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും. 500 പേർക്ക് ഇരിക്കാവുന്ന വലിയ ഹാൾ ഉൾപ്പെടെ രണ്ടു ഹാളുകളും ഉണ്ടാകും. പുതിയ സ്ഥാപന സമുച്ചയ നിർമാണത്തിന്റെ ഭാഗമായി നിലവിലുള്ള സ്ഥാപനങ്ങൾ തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റും.


തൃശൂർ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസും ഡി എസ് എം എ ഓഫീസും അവിടെതന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. തകർന്നു വീഴാത്ത പഴയ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചു വെച്ചിട്ടുള്ള ഫയലുകളും മറ്റും ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലേക്ക് മാറ്റും.


ഫയലും അലമാരകളും മാറ്റുന്ന ജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഈസ്റ്റ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ, ജില്ലാ വികസന സമിതി അംഗങ്ങളായ ജെയിംസ് പോൾ, ലിജോ ലൂയീസ്, ജയകൃഷ്ണൻ, സൂപ്രണ്ട് രാംകുമാർ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ഒരു വർഷത്തിനുള്ളിൽ കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകും. നിലവിൽ കലക്ടറേറ്റിൽ സ്ഥിതി ചെയ്യുന്ന തൃശൂർ ഈസ്റ്റ് ഉപജില്ലാ ഓഫീസ് അവിടെ നിന്നും മാറ്റണമെന്ന് ജില്ലാ കലക്ടറുടെ നിർദേശം നിലവിലുണ്ട്. ഇപ്പോൾ ഒളരി ഗവ യു പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന, തൃശൂർ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസും ജീർണാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. സ്ഥാപന സമുച്ചയം വരുന്നതോടെ ഈ രണ്ടു ഓഫീസുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകും.


വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് സമ്പൂർണ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറിയെങ്കിലും മറ്റു സൗകര്യങ്ങളുടെ അപര്യാപ്തതയും ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് കെട്ടിട സമുച്ചയം വരുന്നതെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration