Thursday, March 28, 2024
 
 
⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
News

നവകേരള നിര്‍മിതിക്ക് കരുത്തായി പട്ടയമേള

15 September 2021 01:00 AM

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിയും നവകേരള നിര്‍മിതിക്ക് പുത്തന്‍ ഊന്നല്‍ നല്‍കിയും സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയിലെ സംസ്ഥാനതല പട്ടയമേള തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന തലത്തില്‍ 77 താലൂക്കുകളിലായി 13,514 പേര്‍ക്കും ജില്ലയില്‍ 3575 പേര്‍ക്കുമാണ് പട്ടയങ്ങള്‍ നല്‍കിയത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം നടത്തിയത് തൃശൂര്‍ ജില്ലയാണ്.


ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന, ജില്ലാതല ഉദ്ഘാടനങ്ങള്‍ക്ക് ശേഷം റവന്യൂമന്ത്രി കെ രാജന്‍, പട്ടികജാതി, വര്‍ഗ- പിന്നാക്ക ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ തൃശൂര്‍ താലൂക്കിലെ വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 24 പട്ടയങ്ങള്‍ വിതരണം ചെയ്തു. വേദിക്ക് പുറത്ത് റവന്യൂ വകുപ്പ് സജ്ജീകരിച്ച പ്രത്യേക പവലിയനുകളിലും തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തിലും പട്ടയ വിതരണം നടന്നു.


\"\"


8 വിഭാഗങ്ങളിലായാണ് ജില്ലയില്‍ പട്ടയ വിതരണം നടന്നത്. മിച്ചഭൂമി പട്ടയം – 96, സുനാമി പട്ടയം -7, ഇനാം പട്ടയം – 21, 1993 ലെ പതിവ് ചട്ടപ്രകാരമുള്ള വനഭൂമി പട്ടയം – 270, ലാന്റ് ട്രിബ്യൂണല്‍ പട്ടയം – 2511, ദേവസ്വം പട്ടയം – 661, 1995 പതിവ് ചട്ടപ്രകാരമുള്ള മുന്‍സിപ്പല്‍ പട്ടയം – 5, 1964 ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം – 4 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മപദ്ധതിയില്‍ സംസ്ഥാനത്ത് 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യണമെന്നായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ 13,534 പട്ടയങ്ങളായി വിതരണം ചെയ്യാനായി.


ലാന്‍ഡ് ട്രിബ്യൂണലിന്റെ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 1,27,000 പേരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 19 ന് കര്‍മപദ്ധതി അവസാനിക്കാനിരിക്കെയാണ് അതിലെ ഏറ്റവും ബൃഹദ് പദ്ധതിയായി പട്ടയമേള മാറിയത്. ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കിയും എല്ലാ വില്ലേജുകളും സ്മാര്‍ട്ട് ആക്കി മാറ്റിയും മൊബൈല്‍ ഫോണിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാണ് പുതിയ റവന്യൂ സംവിധാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര്‍ സംവിധാനം ഈ പട്ടയമേളയുടെ ഭാഗമായി കൊണ്ടുവരാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration