മൂന്നര വർഷത്തിനുശേഷം കിംഗ് കോഹ്ലിയുടെ ടെസ്റ്റ് സെഞ്ച്വറി
അഹമ്മദാബാദ് ടെസ്റ്റിൽ നാലാം ദിനം ആദ്യ സെഷനില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ കോലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആശങ്കയേറി. ലഞ്ചിന് പിരിയുമ്ബോള്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരുന്നത് നീണ്ട മൂന്നര വര്‍ഷമാണ്. ഒടുവില്‍ നാലാം ദിനം ലഞ്ചിനുശേഷം നേഥന്‍ ലിയോണിന്‍റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് കോലി തന്‍റെ 28-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തി. 241 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രം അടിച്ചാണ് കോലി ടെസ്റ്റിലെ 28ാമത്തെയും കരിയറിലെ 75ാമത്തെയും രാജ്യാന്തര സെഞ്ചുറി കുറിച്ചത്. സെഞ്ചുറി നേടിയശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ബാറ്റുയര്‍ത്തിയ കോലി കഴുത്തിലെ വിവാഹ മോതിരത്തില്‍ ചുംബിച്ചു.
2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് കോലിയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം 41 ഇന്നിംഗ്സുകള്‍ക്കും 1205 ദിവസത്തിനും ശേഷമാണ് കോലി ടെസ്റ്റില്‍ വീണ്ടും മൂന്നക്കം തൊട്ടത്.