അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും
മെസ്സിയുടെ അസാമാന്യ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സത്തില്‍ കാണാന്‍ സാധിച്ചത്.ആരാധകരെ ആവേശത്തിലാഴ്ത്തി മത്സരത്തിലെ ആദ്യ ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചത് മെസ്സി തന്നെ. ഓസീസ് പടയ്‌ക്കെതിരായ ഗോള്‍ നേട്ടത്തോടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നിരിക്കുന്നത്.
ലോകകപ്പില്‍ മറഡോണയുടെ ഗോള്‍ നേട്ടത്തെയാണ് സൂപ്പര്‍ താരം മെസ്സി മറികടന്നിരിക്കുന്നത്. എട്ട് ഗോളുകളാണ് ലോകകപ്പില്‍ നിന്ന് മറഡോണ അര്‍ജന്റീനയ്ക്കായി നേടിയിട്ടുള്ളത്. ഒമ്ബത് ഗോള്‍ എന്ന നേട്ടത്തോടെയാണ് മെസ്സി മറഡോണയ്ക്ക് മുകളിലെത്തിയത്. 10 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ടയാണ് മെസ്സിക്ക് മുകളിലുള്ളത്.
തന്റെ പ്രൊഫഷണല്‍ കരിയറിലെ 1000-മത്തെ മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. ആ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകളാണ് മെസ്സി അര്‍ജന്റീനയ്ക്കായി നേടിയിട്ടുള്ളത്.
പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഓസീസ് പടയ്ക്ക് മെസ്സിയുടെ മാജിക്കല്‍ ഷോട്ടില്‍ അടിപതറുകയായിരുന്നു. പിന്നീട് കളം നിറഞ്ഞ് കളിച്ച മെസ്സിയെ പൂട്ടാന്‍ ഓസീസ് പ്രതിരോധം വിയര്‍ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. നെതര്‍ലന്‍ഡ്‌സുമായാണ് ആല്‍ബിസെലസ്റ്റെകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഡച്ച് പടയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.