Thursday, March 28, 2024
 
 
⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം
News Entertainment

മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ മലയാളം ഫാമിലി എന്റര്‍ടെയിനര്‍ ബ്രോ ഡാഡിയ്ക്ക് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആദ്യദിനം റെക്കോര്‍ഡുകളോടെ തുടക്കം

29 January 2022 08:40 PM

കൊച്ചി: എല്ലാ ഭാഷകളിലും വച്ച് ആദ്യദിനംതന്നെ ഏറ്റവും കൂടുതല്‍ വാച്ച്‌ടൈമുള്ള രണ്ടാമത്തെ സിനിമയായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന ചിത്രമായും ഡിസ്‌നി+ഹോട്ട്സ്റ്റാറിന്റെ ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം വലിയ താരനിരതന്നെ അണിനിരന്നത്. ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുകയാണ്. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍, കനിഹ തുടങ്ങിയവരെല്ലാം എത്തുന്നത് ശ്രദ്ധേയ വേഷങ്ങളിലാണ്.

റിലീസ് ദിനം തന്നെ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതല്‍ വാച്ച് ടൈം നേടിയ രണ്ടാമത്തെ സിനിമയായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങളുടെ പുതിയ ചിത്രം ബ്രോ ഡാഡിയെന്ന് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, HSM എന്റര്‍ടെയിന്‍മെന്റ്‌സ് നെറ്റ്വര്‍ക്ക്, ഡിസ്‌നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി അഭിപ്രായപ്പെട്ടു. ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ഭാഗമായ സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണെന്നും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതില്‍ എല്ലാവരോടും അതിയായനന്ദിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത ഒരു ഫണ്‍ പ്രൊജക്റ്റാണ് ചിത്രമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. എല്ലാ ഭാഷകളിലും വച്ചു ആദ്യദിനം ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ ചിത്രമായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായും ബ്രോ ഡാഡി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഡിസ്‌നി+ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ചിത്രം പറയുന്നത് മധ്യ തിരുവിതാംകൂറിലെ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ്. കാറ്റാടി കുടുംബത്തിലെ ഈശോ ബാംഗ്ലൂരില്‍ പരസ്യ ഏജന്‍സിയില്‍ ക്രിയേറ്റീവ് ഹെഡാണ്. കുര്യന്റെ മകള്‍ അതേ നഗരത്തില്‍ ടെക്കിയുമാണ്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെങ്കിലും ആരുമറിയാതെ ബാംഗ്ലൂരില്‍ ലിവിങ് ടുഗദറായി കഴിയുകയാണ് ഈശോയും അന്നയും. ഈ കുടുംബങ്ങളില്‍ പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളുമാണ് ബ്രോ ഡാഡിയുടെ കാതല്‍.

ലോകമാകെയുള്ള ഏറ്റവും മികച്ച സിനിമകള്‍ക്കും സീരീസുകള്‍ക്കുമൊപ്പം ലൈവ് സ്‌പോര്‍ട്‌സ് കാഴ്ചകളും ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിയാണ് ഡിസ്‌നി+ഹോട്ടസ്റ്റാര്‍ പ്രേക്ഷകരുടെ ഏറ്റവും വലിയ എന്റര്‍ടെയിനിംഗ് ഒ.ടി.ടി.യാകുന്നത്. ആനുവല്‍ സബ്‌സ്‌ക്രിപ്ഷനിലൂടെ പ്രേക്ഷകരിലേക്കെത്തുക ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, ഹംഗാമ 2, നെട്രിക്കണ്ണ്, ദി ബിഗ് ബുള്‍, ലക്ഷ്മി, ലൂട്ട്‌കേസ് തുടങ്ങി ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഒപ്പം ലോകോത്തര സിനിമകളുടെ ഹിന്ദി, തമിഴ്, തെലുഗ് ഡബ്ബ് വേര്‍ഷനുകളും ഇതിലൂടെ ആസ്വദിക്കാം. കൂടാതെ ലോകി, മിക്കി മൗസ്, മാര്‍വല്‍ സൂപ്പര്‍ ഹീറോകള്‍ തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ സിനിമകളും സീരീസുകളുമെല്ലാം ഡിസ്‌നി+ഹോട്ടസ്റ്റാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration