കേരളത്തിൽ വീണ്ടും നിപ്പ; 12 വയസ്സുള്ള കുട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12 വയസുകാരനായ കുട്ടി മരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.45നാണ് കുട്ടി മരിച്ചത്. ചാത്തമംഗലം ചൂലൂര്‍ സ്വദേശിയാണ് കുട്ടി.
പനിയും ഛര്‍ദിയുമായി ബുധനാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസമായി കുട്ടി വെന്‍റിലേറ്ററിലായിരുന്നു. നിപയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ സാന്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രണ്ട് സാന്പിളുകളുടെ ഫലം കൂടി വരാനുണ്ട്. നിപയാണോ എന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയുടെ അടുത്ത ബന്ധുകളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. കുട്ടിയുമായി സന്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്. ഇതേതുടര്‍ന്നുചാത്തമംഗലം പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് സുരക്ഷാ ക്രമീകരണം ശക്തമാക്കി. പാഴൂരിലെ റോഡുകളും അടച്ചു.