പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി സുഹൃത്തെന്ന് അന്ത്യമൊഴി
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായാണ് വിലവര്‍ധനവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വില വര്‍ധനവിനെ ന്യായീകരിച്ച് മന്ത്രി രംഗത്ത് എത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കൊവിഡ് വാക്സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. വില വര്‍ധനവ് പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുവെന്ന് താന്‍ സമ്മതിക്കുന്നു, അതില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് 8 മാസത്തേക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന ആരംഭിച്ചുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.
ഇന്ധനവില വര്‍ധനവിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെയും രംഗത്ത് എത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂടിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ലിറ്ററിന് 5.72 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയുമാണ് വില വര്‍ധിച്ചത്.