ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു 500 രൂപ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ടെസ്റ്റ് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടണ്ടിക്കാട്ടി ലാബ് ഉടമകള്‍ സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു.
തുടര്‍ന്നാണ് ലാബ് ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയത്. ഐ.സി.എം.ആറിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് 4,500 രൂപ വരെ ഈടാക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. നിരക്ക് കുറച്ചത് അധിക സാമ്ബത്തിക ബാധ്യതയുണ്ടണ്ടാക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ലാബുടമകളുടെ ആവശ്യം.
പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരം നിരക്ക് നിര്‍ണയിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. അടുത്ത ചൊവ്വാഴ്ച വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.