ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?; പേര് മാറ്റാനുള്ള ശ്രമം രാജ്യത്തിൻ്റെ ബഹുസ്വരതയെ തകർക്കാനെന്ന് മുഖ്യമന്ത്രി
സാർവത്രികവും സൗജന്യവുമായ വാക്‌സിനേഷൻ ഉറപ്പുവരുത്തണമെന്നും ബജറ്റിൽ നീക്കിവച്ച 35000 കോടി രൂപ പൂർണമായും വാക്‌സിൻ വാങ്ങാൻ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തയച്ചു. ആദ്യമയച്ച കത്തിലെ നിർദേശങ്ങൾ കേന്ദ്രസർക്കാർ പൂർണമായും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തതിനാലാണ് വീണ്ടും കത്തയക്കേണ്ടി വരുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പണം ധൂർത്തടിച്ചുള്ള സെൻട്രൽ വിസ്‌ത നിർമാണം നിർത്തി പണം വാക്‌സിനും ഓക്‌സിജനും വേണ്ടി ഉപയോഗിക്കണമെന്നും എല്ലാ സ്രോതസിൽനിന്നും വാക്‌സിൻ സംഭരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സൗജന്യ, സാർവത്രിക വാക്‌സിനേഷൻ നടത്തുക, ആഭ്യന്തര വാക്‌സിൻ ഉൽപ്പാദനം വിപുലപ്പെടുത്താൻ നിർബന്ധിത ലൈസൻസിങ് കൊണ്ടുവരിക, പിഎം കെയർ നിധിയിലെ തുക വാക്‌സിനും ഓക്‌സിജനും മറ്റും വിനിയോഗിക്കുക, തൊഴിലില്ലാത്തവർക്ക് ചുരുങ്ങിയത് ആറായിരം രൂപ വീതം പ്രതിമാസം നൽകുക, ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾക്കൊപ്പം ലക്ഷക്കണക്കിന് കർഷകർ കോവിഡിന് കീഴ്പ്പെടാതിരിക്കാനായി കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.