യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും
നോയിഡ: ഉത്തര്‍പ്രദേശില്‍ കോവിഡ് മരുന്നെന്ന വ്യാജേന ന്യുമോണിയ മരുന്നുകള്‍ വില്‍പ്പന നടത്തിയ ഏഴംഗ സംഘം അറസ്റ്റില്‍. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന ആന്‍റി വൈറല്‍ ഡ്രഗ് ആയ റെംഡെസിവര്‍ എന്ന് പറഞ്ഞാണ് രോഗിക്കള്‍ക്ക് ന്യൂമോണിയ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ വിറ്റത്. റെംഡെസിവര്‍ എന്ന ലേബലില്‍ കുപ്പികളും കവറുകളും വ്യാജമായി ഉണ്ടാക്കി അതില്‍ ന്യൂമോണിയ മരുന്ന് നിറച്ചാണ് വില്‍പന നടത്തിയിരുന്നത്.
ഡല്‍ഹിയിലെ ആശുപത്രികളിലെ നഴ്സുമാരും, മരുന്നു കമ്ബനികളുടെ മെഡിക്കല്‍ റെപ്പുമാരുമടക്കം ചേര്‍ന്നാണ് കോവിഡ് രോഗികളെ വഞ്ചിച്ചത്. ബുണ്ടി സിങ്, മുസിര്‍, ദീപാന്‍ഷു എന്ന ധര്‍മവീര്‍ വിശ്വകര്‍മ, സല്‍മാന്‍ ഖാന്‍, ഷാരുഖ് അലി, അസ്ഹറുദ്ദീന്, അബ്ദുറഹ്മാന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരമാവധി 3500 നും 5000 രൂപക്കും ഇടയിലാണ് റെംഡെസിവര്‍ മരുന്നിന്റെ വിപണി വില. റെംഡെസിവര്‍ എന്ന പേരില്‍ വിറ്റ ന്യൂമോണിയ മരുന്നിന് 40,000 മുതല്‍ 45,000 രൂപക്കാണിവര്‍ വിറ്റതെന്ന് നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. വ്യാജ റിംഡെസിവര്‍ മരുന്നുകളും 140 കുപ്പികളും 2.45 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള മരുന്നുകളിലൊന്നാണ് റെംഡെസിവര്‍. ഇത് മാര്‍ക്കറ്റില്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പൊലീസും ആരോഗ്യവകുപ്പും പറയുന്നത്.