Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

വോട്ട് ചോര്‍ച്ച; തലസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

09 May 2021 07:47 PM

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ആണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയിലെ പാര്‍ട്ടി സംവിധാനം ചലിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ബിജെപിക്ക് ഏറ്റവും ശക്തിയുളള തലസ്ഥാന ജില്ലയില്‍ ഉണ്ടായ തിരിച്ചടി പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നിന്നും വലിയ തോതില്‍ വോട്ട് ചോര്‍ന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 2016 ല്‍ 27 ശതമാനം വോട്ട് തലസ്ഥാനത്ത് നേടിയ ബിജെപിക്ക് ഇത്തവണ 19 ശതമാനത്തിലെക്ക് കൂപ്പ് കുത്തി. ജില്ലാ നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തതായും, ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തവരെല്ലാം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. നഗരസഭയില്‍ ബിജെപി ജയിച്ച വാര്‍ഡുകളില്‍ എല്ലാം എല്‍ഡിഎഫ് എങ്ങനെ മുന്നിലെത്തി എന്നതിനെ പറ്റി കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

നെടുമങ്ങാട് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും, പ്രവര്‍ത്തനത്തില്‍ അലംഭാവം ഉണ്ടായെന്നും ജെ ആര്‍ പദ്മകുമാര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വട്ടിയൂര്‍ക്കാവില്‍ വോട്ട് വര്‍ദ്ധിച്ചെന്ന് വിവി രാജേഷ് അവകാശപ്പെട്ടു. എന്നാല്‍ ദുര്‍ബലയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിന്നിട്ടും കുമ്മനം 2016 ല്‍ പിടിച്ച വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന് വിമര്‍ശനവും ഉയര്‍ന്നു.

ഇതിനിടയില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ,മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷും തമ്മില്‍ യോഗത്തില്‍ കൊമ്ബ് കോര്‍ത്തു. ജില്ലാ പഞ്ചായത്ത് സീറ്റിലെ സുരേഷിന്റെ തോല്‍വി വിവി രാജേഷ്് പരാമര്‍ശിച്ചതാണ് സുരേഷിനെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്ക് താഴെ തട്ട് വരെ നിര്‍ജീവമായെന്ന് സുരേഷ് തിരിച്ചടിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പദവികള്‍ അടക്കം 25 ഓളം ജില്ലയിലെ പദവികള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ജില്ലാ നേതൃത്വത്തില്‍ ശൂന്യതയാണ് ഉണ്ടായിരുന്നതെന്നും എസ് .സുരേഷ് വിമര്‍ശനം ഉന്നയിച്ചു.

നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിലേക്ക് പോയതൊടെ ഇടയ്ക്ക് ഇടപെട്ട സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചര്‍ച്ച ജില്ലാ കോര്‍ യോഗത്തില്‍ മതിയെന്ന് പറഞ്ഞ് രംഗം മയപ്പെടുത്തി. എന്നാല്‍, തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന് കണക്കുകള്‍ വിവരിച്ച്‌ സുരേന്ദ്രന്‍ വിശദീകരിച്ചു. 2016 ലും, 2019 ലും തലസ്ഥാനത്ത് 27 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന ബിജെപി 19 ശതമാനത്തിലേക്ക് നിലംപതിച്ചത് നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന വിലയിരുത്തലാണ് യോഗത്തിലുയര്‍ന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration