Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

'ഡോക്ടര്ക്ക് എങ്ങനെ ഉണ്ട്' ഡോക്ടറെ തേടി പിണറായി വിജയൻറെ ഫോൺ കാൾ

05 May 2021 10:23 PM

കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് കഴിഞ്ഞ മുഖ്യമന്ത്രിയെ കൊവിഡിനു ചികിത്സിച്ച ഡോക്ടര്മാരിലൊരാളായ ഡോ. വി കെ ഷമീര് സ്വയം കോവിഡിനിരയായ അനുഭവം എഴുതുന്നു ...ഒപ്പം ഞെട്ടിച്ച ഒരു ഫോണ് വിളിയെപ്പറ്റിയും-

ഡോ . വി കെ ഷമീറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ജീവിതത്തില് കോവിഡിന്റെ ഒരു സ്പെഷ്യല് എപിസോഡ് കൂടി കടന്നു പോവുകയാണ്. ഒന്നര വര്ഷമായി ഒപ്പമുള്ള യാത്രയില് ഈ വൈറസ് കുറച്ചൊന്നുമല്ല പരീക്ഷിച്ചത്, കണക്ക് കൂട്ടലുകള് തെറ്റിച്ചത്. തരംഗങ്ങള് പോലെ കൃത്യമായി ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന താളത്തില് ജീവിതത്തിലും ചലനങ്ങള് സൃഷ്ടിച്ചു കൊണ്ടായിരുന്നു കോവിഡിന്റെ യാത്ര. ബാക്കി വെച്ച ഒന്നുണ്ടായിരുന്നു. സ്വയം ഒരു രോഗിയാവുക എന്നത്. അതും പൂര്ത്തിയാക്കുകയാണ്. ഇത്രയും കാലത്തെ സഹവാസത്തിന് ശേഷം വൈറസ് അതിലും വിജയം കണ്ടു.

രണ്ടാം തരംഗം ആഞ്ഞടിക്കാന് തുടങ്ങിയ ദിവസങ്ങളുടെ തുടക്കത്തില് പുതിയൊരു കെട്ടിടം കോവിഡ് ആശുപത്രി ആക്കാനുള്ള കഠിന പ്രയത്നത്തില് ആയിരുന്നു. ആദ്യം പനി കാണിക്കുന്നത് മകന്. അന്ന് തന്നെ ചെയ്ത അന്റിജന് ടെസ്റ്റ് പോസിറ്റീവ്. അടുത്ത ദിവസമായപ്പോഴേക്കും ഓരോരുത്തര്ക്കായി നല്ല ശരീര വേദന, ക്ഷീണം. വീട്ടില് ബാക്കി ഉള്ള അഞ്ച് പേരും ടെസ്റ്റ് ചെയ്തു, എല്ലാവരും പോസിറ്റീവ്.

വീട്ടിലേക്കുള്ള വൈറസിന്റെ വഴി ഇപ്പോഴും കൃത്യമായി അറിയില്ല. പുറത്ത് പോകുന്ന മൂന്നു പേരാണ്, എല്ലാവരും രണ്ട് ഡോസ് വാക്സിന് എടുത്തവര്. വാക്സിന് എടുത്താലും കോവിഡ് കിട്ടാമെന്നും മറ്റുള്ളവര്ക്ക് കൊടുക്കാമെന്നും ഇനി മറ്റൊരു തെളിവ് വേണ്ട. ചിലപ്പോള് വാക്സിന് എടുത്തതിന്റെ അമിതമായ ആത്മവിശ്വാസവുമാകാം പണി പറ്റിച്ചത്.

മൂന്നു നാലു ദിവസത്തിനകം എല്ലാവരും നിലം പരിശായി. ഏറ്റവും ക്ഷീണം എനിക്കും ഭാര്യക്കും. കട്ടിലില് കിടന്ന് ദയനീയമായി ഭാര്യ എന്നെ നോക്കി.
\'അല്ല, എന്റെ കോവിഡ് ഇങ്ങനെ അല്ല, ഞാന് മാസ്ക് താഴ്ത്തിയിട്ടേ ഇല്ല\' ഞാന് ആണയിട്ടു പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങള് ഗംഭീരമായ ക്ഷീണത്തിന്റെ ആയിരുന്നു. ഒരു മല്ലനുമായി ഗുസ്തി കഴിഞ്ഞ ശരീരം പോലെ. രണ്ടടി നടക്കുക എന്നൊക്കെ പറഞാല് എന്തൊരു അധ്വാനം. ഭക്ഷണം വേണ്ട. ഫോണ് കാണുകയേ വേണ്ട. ഉറങ്ങാം. എത്ര വേണമെങ്കിലും ഉറങ്ങാം.

ഭാര്യ വീണ്ടും നോക്കുന്നു. നോട്ടത്തിന്റെ അര്ത്ഥം പറയാതെ തന്നെ എനിക്ക് മനസ്സിലായി.
\'എന്തൊക്കെ ആയിരുന്നു - വാക്സിന്, ഇമ്യൂണിറ്റി, പ്രൊട്ടക്ഷന്.... മലപ്പുറം കത്തി.....\'

\'എന്റെ പ്രിയപപെട്ട ഭാര്യേ, നിന്റെ ശരീരത്തില് ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ഇല്ലേ. എന്താ സംഭവിക്കുന്നത് എന്ന് വല്ല പിടിയും ഉണ്ടോ. വൈറസും നമ്മുടെ ഇമ്യൂണിറ്റിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം ആണത്. ശ്രദ്ധിച്ചു നോക്കിയാല് നിന്റെ കോശങ്ങളിലെ ACE 2 റിസപ്റ്ററുകളിലേക്ക് നുഴഞ്ഞു കയറാന് ശ്രമിക്കുന്ന വൈറസിനെ അടിച്ച്‌ തെറിപ്പിക്കുന്ന ശബ്ദം പോലും കേള്ക്കാം. വാക്സിന് ഉച്ഛസ്ഥായിയിലെത്തിച്ച നമ്മുടെ രോഗ പ്രതിരോധ അവസ്ഥയും കോവിഡും തമ്മിലുള്ള കടുത്ത യുദ്ധത്തിന്റെ ക്ഷീണം നമ്മള് അനുഭവിക്കാതിരിക്കുമോ. നമ്മള് ന്യൂമോണിയയില് നിന്നും ARDS ഇല് നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സമാധാനിക്കുക.\'

എന്റെ വിശദീകരണത്തില് തൃപ്തി വന്നതു കൊണ്ടോ ഒരു വാദപ്രതിവാദത്തിനുള്ള ആരോഗ്യം ഇല്ലാതിരുന്നതു കൊണ്ടോ ചര്ച്ച അവിടെ അവസാനിച്ചു. ഞങ്ങള് വീണ്ടും ഉറങ്ങി.

ഉറങ്ങിയും ഓറഞ്ച് ജ്യൂസും ഇളനീരും കുടിച്ചും (ഒരു പെട്ടി ഓറഞ്ച് എത്തിച്ചു തന്ന റഷീദ്, ഇളനീര് എത്തിച്ചു തന്ന ഷബാബ്, രജീഷ്, പല തരത്തിലുള്ള പഴങ്ങള് എത്തിച്ചു തന്ന SK സര്, റോജിത്, സിജു എന്നിവര്ക്ക് പ്രത്യേക സ്മരണ) മൂന്നു നാല് ദിവസം പൂര്ത്തിയാക്കുമ്ബോഴേക്കും വാക്സിനും ഇമ്മ്യൂണിറ്റിയും വൈറസിന് മുകളില് ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ശരീരത്തിന് ഉണ്ടായിരുന്ന ഭാരവും പേശികള്ക്കുണ്ടായിരുന്ന വലിവും വിട്ടു തുടങ്ങി. തലയില് വരിഞ്ഞു കെട്ടിയിരുന്ന കെട്ട് അയഞ്ഞു തുടങ്ങി. മണം ഇല്ലെങ്കിലും ഭക്ഷണത്തിന് ഉപ്പും പുളിയും വന്നു തുടങ്ങി. ഭാര്യ ചിരിച്ചും തുടങ്ങി.

അത് വരെ വിരക്തി തോന്നിയിരുന്ന ഫോണും ടിവിയും ഒന്നടുത്തത് മെയ് രണ്ടിനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കാണാനും കേള്ക്കാനും ഉള്ള ആരോഗ്യം മനസ്സിനും ശരീത്തിനും വന്നു എന്നതു തന്നെ വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു. രാവിലെ മുതല് ഒരു സെക്കന്റ് വിടാതെ ആര്ത്തിയോടെ റിസള്ട്ട് മുഴുവന് കണ്ടും കേട്ടും തീര്ത്തു. ഇങ്ങനെ തുടര്ച്ചയായി റിസള്ട്ടിന് മുന്പില് ഇരിക്കാന് പറ്റുന്നത് എത്രയോ വര്ഷങ്ങള്ക്ക് ശേഷമായിരിക്കും, അതിനും നന്ദി കോവിഡിനു തന്നെ. ഫല പ്രഖ്യാപനം കഴിയും വരെ ക്ഷീണവും വേദനകളും ഒളിച്ചിരുന്നു. അതിനിടെ കിട്ടിയ ഭക്ഷണവും കഴിച്ചു തീര്ത്തു.

ഫല പ്രഖ്യാപനം കഴിഞ്ഞ് മുഖ്യമന്ത്രിക്ക് എന്താണ് പറയാന് ഉള്ളത് എന്ന് കൂടി കേള്ക്കാന് ഫോണില് പത്ര സമ്മേളനം ലൈവ് വെച്ച്‌ സോഫയിലേക്ക് ചാഞ്ഞു. ഇത് ആഘോഷിക്കാനുള്ള സമയമല്ല, കോവിഡിനെതിരെ പോരാടാനുള്ള സമയമാണെന്ന് കേട്ടപ്പോള് മനസ്സൊന്ന് കുളിര്ത്തു.

അപ്പോഴേക്കും തുടര്ച്ചയായി ഫോണും ടിവിയും നോക്കിയുള്ള പപ്പയുടെ ഇരിപ്പ് ചെറിയ ആളെ അരിശം കൊള്ളിക്കാന് തുടങ്ങിയിരുന്നു. ഫോണിനും TV ക്കും എതിരെ പ്രസംഗിക്കുന്ന ആള് എന്തെ രാവിലെ തൊട്ട് ഇതിന് മുന്നിലാണല്ലോ എന്ന് അവന് ചോദിച്ചില്ലെന്ന് മാത്രം. അവന്റെ ദുഃഖം മനസ്സിലാക്കി ഞങ്ങള് മൊണോപോളി കളിക്കാന് കാര്ഡ് നിരത്തി. അപ്പോള് വീണ്ടും ഫോണ് ബെല്. ആരാണ് ഇനിയും എന്ന മട്ടില് അവന്റെ നോട്ടം. ഫോണ് എടുത്തു.

' ഹോള്ഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം

ഞാന് ചാടി എഴുന്നേല്ക്കുന്നു. വിയര്ക്കുന്നു.

'ഡോക്ടര്ക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്സിനും എടുത്തതല്ലേ, അപ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ല

സാക്ഷാല് മുഖ്യമന്ത്രി , തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് പത്രസമ്മേളനം കഴിഞ്ഞു ഒരു മണിക്കൂര് ആകുന്നേ ഉള്ളൂ, അതിനിടയില് ! എത്ര പേരോട് സംസാരിക്കാനുണ്ടാകും, എത്ര ഫോണ് വിളികള് വരുന്നുണ്ടാകും, അതിനിടയില് മെഡിക്കല് കോളേജില് ചികിത്സക്കിടയില് ഒത്തിരി ആരോഗ്യ പ്രവര്ത്തകര്ക്കിടയില് ഒരാളായി കണ്ട പരിചയമേ ഉള്ളൂ.

ഇനി കോവിഡ് എന്സഫലൈറ്റിസ് വല്ലതും ? Orientation to place, time, person ഒക്കെ സ്വയം check ചെയ്തു. കോണ്ഷിയസ് ആണ് ഓറിയന്റടുമാണ്. അപ്പോ സംഭവം ഉള്ളതു തന്നെ.

ഫോണ് വെച്ച ഉടന് ഉമ്മയെ വിളിച്ചു.

അതേയ് മുഖ്യമന്ത്രി വിളിച്ച്‌ രോഗ വിവരം ചോദിച്ചു.

'ഇപ്പോള് നല്ല ആശ്വാസം തോന്നുന്നില്ലേ? ഉമ്മക്ക് വലിയ അല്ഭുതം ഒന്നുമില്ല.

'ആശ്വാസമുണ്ടോന്നോ, ആവേശം തോന്നുന്നുണ്ട്.

'അതാണ്. കഴിഞ്ഞ കുറെ കാലമായി വൈകുന്നേരം ടിവി കണ്ടു കൊണ്ടിരുന്ന ഞങ്ങള്ക്കും അങ്ങനെ ആയിരുന്നു. എന്ത് കോവിഡ് വന്നാലും പ്രളയം വന്നാലും ആ വര്ത്താനം കേള്ക്കുമ്ബോള് ഒരു ആശ്വാസമാണ്, ഒരു ധൈര്യവും\'

ഒരു കാര്യം മനസിലായി. വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration