രണ്ടാം തരംഗം കൊടുങ്കാറ്റു പോലെ; ലോക്ക്ഡൌൺ അവസാന ആയുധം; വാക്സിൻ ഉൽപ്പാദനം വർധിക്കും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചതെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും ബുദ്ധിമുട്ടുകളും ഞാന്‍ മനസ്സിലാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.
കൊറോണയ്‌ക്കെതിരെ രാജ്യം വന്‍പോരാട്ടമാണ് നടത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് സ്ഥിതിഗതികള്‍ സാധാരണനിലയിലായപ്പോഴാണ് കൊറോണയുടെ രണ്ടാം തരംഗത്തിന്റെ വരവ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വര്‍ദ്ധിച്ചുവരികയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും, സ്വകാര്യ മേഖലയും ആവശ്യക്കാര്‍ക്കെല്ലാം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനായി അനവധി നടപടികള്‍ സ്വീകരിച്ചുവരുന്നു.
വെല്ലുവിളി വലുതാണെങ്കിലും നമ്മുടെ ഇച്ഛാശക്തിയോടെയും തന്റേടത്തോടെയും തയ്യാറെടുപ്പോടെയും അതിനെ അതിജീവിക്കണം, പ്രധാനമന്ത്രി പറഞ്ഞു. ലോക് ഡൗണ്‍ അവസാനത്തെ അടവാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ ഉചിതമാര്‍ഗ്ഗമെന്നും മോദി പറഞ്ഞു.
മരുന്നുത്പാദനം ഏറ്റവും കൂടിയ തോതിലാണ് നടക്കുന്നത്. 12 കോടിക്ക് പുറത്ത് ഡോസ് വാക്സിന്‍ ഇതുവരെ നല്‍കി കഴിഞ്ഞു. മെയ് 1മുതല്‍ 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചില നഗരങ്ങളില്‍, വലിയ കോവിഡ് 19 ആശുപത്രികള്‍ നിര്‍മ്മിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ലോകത്ത് ഏറ്റവും വില കുറവായ മരുന്നുകള്‍ ഇന്ന് ഭാരതത്തിലാണ്.
വാക്‌സീന്‍ സുഗമമായി എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് പതിനെട്ടു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും മെയ് മുതല്‍ വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്‍പ്പെടെ മുന്‍പത്തേതു പോലെ തന്നെ വാക്‌സീന്‍ സൗജന്യമായി നല്‍കാന്‍ നടപടിയുണ്ടാകും. ഉത്പാദിപ്പിക്കുന്നതിന്റെ പകുതി വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ വാക്‌സീന്‍ നല്‍കാനാകും.
യുവാക്കള്‍ക്ക് കൂടി വാക്‌സീന്‍ ലഭിക്കുന്നതോടെ തൊഴില്‍മേഖലയ്ക്കും അത് സഹായകമാകും. മുന്‍പ് രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അത് മാറി. കോവിഡ് പ്രതിരോധത്തില്‍ ജനപങ്കാളിത്തതോടെ നമുക്ക് ഏറെ മുന്നേറാനാകും. മരുന്നെത്തിക്കാനും ആഹാരമെത്തിക്കാനും സര്‍ക്കാരിനൊപ്പം അണിചേരുന്ന സന്നദ്ധ സംഘടനകള്‍ക്കും കൂട്ടായമ്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. വാക്‌സീന്‍ വിതരണത്തില്‍ പാളിച്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.