Friday, April 19, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News Sports

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

26 March 2021 10:08 PM

പൂനെ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സ് നേടിയത്.

ജോണി ബെയര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി. 112 പന്തില്‍ നിന്ന് ഏഴ് സിക്സറും 11 ഫോറുമടക്കം 124 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്.

52 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 10 സിക്സറാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. നാല് ഫോറും സ്റ്റോക്ക്സ് നേടി. ബെന്‍സ്റ്റ .52 പന്തില്‍ 55 റണ്‍സ് നേടി ഓപ്പണര്‍ ജേസണ്‍ റോയും ഇംഗ്ലണ്ടിനു വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി. ഡേവിഡ് മലന്‍ 16 റണ്‍സെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി കെഎല്‍ രാഹുല്‍ സെഞ്ചുറി നേടി. നായകന്‍ വിരാട് കോഹ്ലിയും റിഷഭ് പന്തും അര്‍ദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ റിഷഭ്, ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

114 പന്തില്‍ നിന്ന് 108 റണ്‍സാണ് രാഹുല്‍ നേടിയത്. റിഷഭ് പന്ത് 40 പന്തില്‍ നിന്ന് 77 റണ്‍സ് നേടി. വിരാട് കോഹ്ലി 79 പന്തില്‍ നിന്ന 66 റണ്‍സ് നേടിയാണ് പുറത്തായത്.

ടീം ടോട്ടല്‍ ഒന്‍പതില്‍ എത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായിരുന്നു. 17 പന്തില്‍ നാല് റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. രോഹിത് ശര്‍മ 25 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകുമ്ബോള്‍ ഇന്ത്യയുടെ സ്‌കോര്‍ 37 ആയിരുന്നു. പിന്നീട് കെഎല്‍ രാഹുല്‍-വിരാട് കോഹ്ലി കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്കോര്‍ 100 കടന്നത്.

രാഹുല്‍-റിഷഭ് പന്ത് കൂട്ടുകെട്ടില്‍ 40ാം ഓവറില്‍ 200 കടന്ന ടീം ഇന്ത്യക്ക് തുടര്‍ന്നുള്ള ഏഴ് ഓവറില്‍ സ്കോര്‍ 300 കടത്താന്‍ സാധിച്ചു. രാഹുല്‍ പുറത്തായതോടെ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 16 റണ്‍സില്‍ നിന്ന് 35 റണ്‍സ് നേടി.

മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതോടെ ഓരോ ജയം നേടി.

ഇംഗ്ലണ്ടിനു വേണ്ടി റീസ് ടോപ്ലെയും ടോം കറണും രണ്ടുവീതം വിക്കറ്റെടുത്തു. സാം കറണും ആദില്‍ റാഷിദും ഓരോ വിക്കറ്റെടുത്തു. ടോസ് നേടിയ ഇംഗ്ളണ്ട് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒന്നാം ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം റിഷഭ് പന്ത് അവസാന ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.

\"ടി20 ലോകകപ്പിനുള്ള ടീമില്‍ അവര്‍ ഇടം അര്‍ഹിക്കുന്നു;\" പുതുമുഖ താരങ്ങളെക്കുറിച്ച്‌ വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയിലെ രണ്ടാം മത്സരം പൂനെയിലാണ് പുരോഗമിക്കുന്നത്. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിച്ചിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് ഏകദിന പരമ്ബര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്ബര ഇപ്പോള്‍ 1-0 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. നേരത്തെ ടെസ്റ്റ്, ടി 20 പരമ്ബരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ആദ്യ ഏകദിനത്തില്‍ കൈയ്‌ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് മോര്‍ഗന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകുന്നത്. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

ആദ്യ ഏകദിനത്തില്‍ ഷോല്‍ഡറില്‍ പരുക്കേറ്റ ശ്രേയസ് അയ്യര്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിക്കില്ല. ശ്രേയസിന് ആറ് ആഴ്‌ചയോളം വിശ്രമം വേണ്ടിവരും. ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങളും ശ്രേയസ് അയ്യര്‍ക്ക് നഷ്‌ടമാകും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration