അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഇല്ലാതാവുന്നത്: എം വി ഗോവിന്ദൻ
കത്തുന്ന വെയിലിലും ആറ്റിങ്ങലിലെ റോഡ് വികസന ചൂടിനും ഒട്ടും കുറവില്ല. നിയമസഭാ തെരഞെടുപ്പിൻ്റെ ചൂടിലേക്ക് മാറിയെങ്കിലും ആറ്റിങ്ങൽ നിവാസികളുടെ സ്വപ്ന പദ്ധതി നാല് വരിപാതാ വികസന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലെക്ക് കടന്നു. റോഡ് വികസനത്തിന് തടസ്സമായിട്ടുള്ള വൈദ്യുത പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും നീക്കം ചെയ്യുന്നതിന് 38 ലക്ഷം കൂടി സർക്കാർ അനുവദിച്ചു.
നേരത്തെ 96 ലക്ഷം അനുവദിച്ചിരുന്നു. ആകെ1.34 കോടി രൂപയ്ക്കാണ് ഇപ്പോൾ ആറ്റിങ്ങൽ റോഡ് വികസനം പദ്ധതി നടപ്പിലാക്കുന്നത്. കച്ചേരി നട മുതൽ നാല്മുക്ക് വരെയുള്ള നിലവിൽ റോഡ് വികസനത്തിന് തടസ്സമായിട്ടുള്ള പോസ്റ്റുകളും, ട്രാൻസ്ഫോർമകളും മാറ്റി സ്ഥാപിക്കും. ഇപ്പൊൾ നിർമ്മാണം നടന്നു വരുന്ന കച്ചേരി നട മുതൽ മുനിസിപ്പാലിറ്റി വരെ വരുന്ന ഭാഗങ്ങൾ, റോഡിനോട് കൂട്ടിച്ചേർത്തഭാഗങ്ങൾ ഉടൻ ടാറിഗ് നടത്തും. അവസാന ഘട്ടം മുനിസിപ്പാലിറ്റിയുടെ മുന്നിൽ നിന്നും ഇരുഭാഗത്തും വരുന്ന ഭാഗങ്ങളാണ് ഉള്ളത്. ഏതാനം ഭൂമി വിട്ടു നൽകാൻ സ്വകാര്യ വ്യക്തികളുടെ അനുമതി ഇനിയും ലഭിക്കാനുണ്ട്. ഇതിനായുള്ള പരിശ്രമങ്ങൾ നടക്കുന്നതായി ആറ്റിങ്ങൽ എംഎൽഎ അഡ്വ.ബി സത്യൻ പറഞ്ഞു.
നാലുമുക്ക് ഭാഗത്ത് ഒഴിപ്പിച്ചെടുത്ത ഭാഗം ഒരു ഐലൻ്റ് ആക്കി മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. കച്ചേരി നട മുതൽ നാല്മുക്ക് വരെ വരുന്ന ഭാഗങ്ങൾ കൂടി വേഗം നിർമ്മാണം പൂർത്തിയാക്കാനുള്ള സംരംഭത്തിൽ എല്ലാവരുടെയും, സഹായ സ്കരണങ്ങൾ ഉണ്ടാകണമെന്ന് അഡ്വ.ബി.സത്യൻ MLA ആവശ്യപ്പെട്ടു.
റോഡ് വികസനം പൂർത്തിയാവുന്നതോടെ ആറ്റിങ്ങലിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങൽ ബൈപ്പാസ് കൂടി വരുന്നതോടെ ഗതാഗത കുരുക്ക് പൂർണ്ണമായി മാറിക്കിട്ടും. ബൈപ്പാസിനായുള്ള സ്ഥലമേറ്റെടുക്കൽ ഉളപ്പടെയുള്ള കാര്യങ്ങൾ നടന്നുവരികയാണ്. റോഡ് വികസനം സാധ്യമാകുന്നു എങ്കിലും വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ പദ്ധതികൾ വേണ്ടിവരും.