നാലിലധികം പോളിങ് ബൂത്തുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ
ജില്ലയിൽ നാലിൽ കൂടുതൽ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണു തീരുമാനം.
ജില്ലയിലെ എല്ലാ ഓക്സിലറി ബൂത്തുകളിലും പോലീസിന്റെ സേവനം ഉറപ്പാക്കും. സിറ്റി, റൂറൽ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. ആവശ്യമെങ്കിൽ ഗ്രൂപ്പ് പട്രോളിങ്ങും നടത്തും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിൽ പോലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളും യോഗത്തിൽ വിവരിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ പോലീസ് മേധാവി പി.കെ മധു, ഡി.സി.പി പി.എ മുഹമ്മദ് ആരിഫ്, എ.എസ്.പി സേവ്യർ സെബാസ്റ്റ്യൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.