The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

തുരങ്കപ്പാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണം 5 ആയി; രക്ഷാപ്രവർത്തനം ഊർജ്ജിതം

വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണം അഞ്ചായി ഉയർന്നു. തിരച്ചിലിനിടെ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെയാണ് മരണസംഖ്യ അഞ്ചായത്. മണ്ണിൽ കുടുങ്ങിക…

Kerala07 Jul 2026, 4:48 PM 7,486
തുരങ്കപ്പാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണം 5 ആയി; രക്ഷാപ്രവർത്തനം ഊർജ്ജിതം
തുരങ്കപ്പാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണം 5 ആയി; രക്ഷാപ്രവർത്തനം ഊർജ്ജിതം

വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണം അഞ്ചായി ഉയർന്നു. തിരച്ചിലിനിടെ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെയാണ് മരണസംഖ്യ അഞ്ചായത്. മണ്ണിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ആളുകൾക്കായി ഫയർഫോഴ്സും എൻഡിആർഎഫും (NDRF) ചേർന്നുള്ള കഠിനമായ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ ഒമ്പതോളം പേരെ ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ ഹെലികോപ്റ്റർ മാർഗ്ഗം ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.

അപകട ഭീഷണിയെ തുടർന്ന് കള്ളാടി മീനാക്ഷി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആകെ 66 കുടുംബങ്ങളാണ് ഈ എസ്റ്റേറ്റിലുള്ളത്. ഇവരെ താൽക്കാലികമായി ചുളിക്ക ജിഎൽപി (GLP) സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. അതിനിടെ, തുരങ്കപ്പാത അപകടത്തിൽ മേപ്പാടി പോലീസ് ഔദ്യോഗികമായി കേസെടുത്തു.

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള വലിയ കുന്ന് ഇടിഞ്ഞ് നിർമ്മാണ മേഖലയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത അതിതീവ്ര മഴയാണ് കനത്ത മണ്ണിടിച്ചിലിന് കാരണമായത്. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകൾ പൂർണ്ണമായി മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. തുരങ്കപ്പാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ വൻ കോൺക്രീറ്റ് മതിൽ ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. വരും മണിക്കൂറുകളിലും പ്രദേശത്ത് കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ എത്തിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം.

Share this story

Share

Related Stories