The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകുംലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യംവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അതൃപ്തി; വിയോജിപ്പറിയിച്ച് എക്സൈസ് മന്ത്രി എം. ലിജുഅടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി പിടിയിൽമല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജിഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചുനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകുംലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യംവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അതൃപ്തി; വിയോജിപ്പറിയിച്ച് എക്സൈസ് മന്ത്രി എം. ലിജുഅടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി പിടിയിൽമല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജിഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചുനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Kerala23 Jun 2026, 3:57 PM 9,512
 കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദമുണ്ടാക്കിയ 'കാഫിർ സ്‌ക്രീൻഷോട്ട്' കേസിൽ പ്രതിയായ ഡിവൈഎഫ്ഐ (DYFI) നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ കേസിലെ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്റെയും പരാതിക്കാരനായ മുഹമ്മദ് കാസിമിന്റെയും ശക്തമായ വാദം കണക്കിലെടുത്താണ് കോടതി നടപടി.

വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കറിന്റെ ഫോണിൽ നിന്നാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. കേസിൽ പിടിയിലാകുന്നതിന് മുൻപ് തെളിവുകൾ പൂർണ്ണമായി നശിപ്പിക്കാൻ പ്രതി തന്റെ മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്‌സ്ആപ്പ് ഡാറ്റകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുൻനിർത്തി ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

കേസിലെ നിർണായക തെളിവുകൾ വീണ്ടെടുക്കുന്നതിനായി ജിതിന്റെ ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് (State FSL) അയക്കാനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്യപ്പെട്ട സൈബർ തെളിവുകൾ ശാസ്ത്രീയമായി വീണ്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തുടരന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പരാതിക്കാരനായ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ എം.ടി. അഫ്നാസ് പ്രതികരിച്ചു.

Share this story

Share

Related Stories